പശ്ചിമ ബംഗാളിലെ നിപ; പരിശോധനകളും നിരീക്ഷണവും തുടരുന്നു, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Published : Jan 27, 2026, 10:05 PM IST
nipah virus outbreak india airport screening countries list asia alert

Synopsis

പശ്ചിമബം​ഗാളിൽ നിപ കേസുകൾ സ്ഥിരീകരിച്ച സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് കേസുകൾ മാത്രമാണ് ഡിസംബർ മുതൽ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു

ദില്ലി: പശ്ചിമബം​ഗാളിൽ നിപ കേസുകൾ സ്ഥിരീകരിച്ച സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് കേസുകൾ മാത്രമാണ് ഡിസംബർ മുതൽ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. സമ്പർക്കത്തിൽ വന്ന 196 പേരുടെ പരിശോധന ഫലം നെ​ഗറ്റീവാണെന്നും ആർക്കും രോ​ഗ ലക്ഷണവുമില്ലെന്നും ചില മാധ്യമങ്ങൾ തെറ്റായ കണക്കുകളാണ് പ്രചരിപ്പിക്കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിശോധനകളും നിരീക്ഷണവും തുടരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാളിൽ രണ്ട് നഴ്സുമാർക്ക് നിപ സ്ഥിരീകരിച്ചത്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. നിപയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. 

നഴ്സുമാരുടെ സമ്പർക്ക പട്ടികയിലുള്ളവരിൽ കൂടുതലും ആരോഗ്യപ്രവർത്തകരാണ്. ബാരാസത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന നഴ്സുമാർക്കാണ് നിപ സ്ഥിരീകരിച്ചത്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബംഗാൾ സർക്കാരും നേരത്തെ അറിയിച്ചിരുന്നു അറിയിച്ചു. കേന്ദ്രം പ്രത്യേക സംഘത്തെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. തെക്കൻ കൊൽക്കത്തയിലെ അലിപൂറിലെ സുവോളജിക്കൽ ഗാർഡനിലെ വവ്വാലുകൾ നിപ വൈറസിന്‍റെ വാഹകരാണോ എന്ന് പരിശോധിക്കുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് ആര്‍ടി പിസിആര്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. മൃഗശാലയിലെ വവ്വാലുകളിൽ നിന്ന് മെഡിക്കൽ സംഘം രക്തത്തിന്‍റെ സ്രവത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചു. നിപയുടെ ഉറവിടം കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് ആർ‌ടി-പി‌സി‌ആർ ഉപയോഗിച്ച് വവ്വാലുകളെ പരിശോധിക്കുന്നുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചരിത്ര തീരുമാനം, എല്ലാ പഞ്ചായത്ത് ഓഫിസുകൾക്കും മഹാത്മാ​ഗാന്ധിയുടെ പേര്, കേന്ദ്രത്തിനെതിരെ ഉജ്ജ്വല നീക്കവുമായി കർണാടക
ഡീകെ, ഡീകെ...; സദസിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ മുദ്രാവാക്യം വിളി, അതും സിദ്ധരാമയ്യ പ്രസം​ഗിക്കാനെത്തിയപ്പോൾ, പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി