നിതീഷ്കുമാർ തന്നെ മുഖ്യമന്ത്രി; അടുത്ത തെരഞ്ഞെടുപ്പ് വരെ തുടരാം, സുശീൽ മോദിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാർ

Published : Jan 28, 2024, 07:41 AM ISTUpdated : Jan 28, 2024, 11:26 AM IST
നിതീഷ്കുമാർ തന്നെ മുഖ്യമന്ത്രി; അടുത്ത തെരഞ്ഞെടുപ്പ് വരെ തുടരാം, സുശീൽ മോദിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാർ

Synopsis

സ്പീക്കർ പദവി ബി ജെ പി ക്ക് നൽകാനും ധാരണയായതായിട്ടാണ് സൂചന. ആർജെഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകളും ബിജെപിക്ക് നൽകും.

ദില്ലി: ബീഹാറില്‍ എന്‍ഡിഎ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ്കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് ജെഡിയു ബിജെപി ധാരണ. 2025 മുതൽ നിതീഷിന്  എൻഡിഎ കൺവീനർ പദവി നൽകും. 
സുശീൽ മോദിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യത. സ്പീക്കർ പദവി ബി ജെ പി ക്ക് നൽകാനും ധാരണയായതായിട്ടാണ് സൂചന. ആർജെഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകളും ബിജെപിക്ക് നൽകും.കഴിഞ്ഞ യോഗത്തിന് ശേഷമാണ് ഇന്ത്യ സഖ്യം വിടാനുള്ള തീരുമാനമെടുത്തത്. കൺവീനർ പദവിയിൽ രാഹുൽ ഗാന്ധിയുടെ നിലപാട് നിതീഷിനെ ചൊടിപ്പിച്ചിരുന്നു. മമതയുടെ നിലപാടറിഞ്ഞ ശേഷം മതി തീരുമാനമെന്നായിരുന്നു രാഹുലിൻ്റെ നിർദ്ദേശം. 

വൈകുന്നേരം 4 മണിക്ക് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. നിർണ്ണായക നീക്കങ്ങൾക്ക് മുന്നോടിയായി നിതീഷ് കുമാർ വിളിച്ച നിയമസഭ കക്ഷി യോഗം രാവിലെ 10 മണിക്ക് ചേരും. തുടർന്ന് നിതീഷ് കുമാർ കൂടി പങ്കെടുക്കുന്ന എൻ ഡി എ യോഗവും ചേരും. സത്യപ്രതിജ്ഞ ചടങ്ങിൽ ബി ജെ പി ദേശീയാധ്യക്ഷൻ ജെ പി നദ്ദ പങ്കെടുക്കും.കോൺഗ്രസ് എംഎൽഎമാരുടെ യോഗവും ഇന്ന് ചേരും. ഛത്തീസ് ഘട്ട് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ നിരീക്ഷകനായി കോൺഗ്രസ് ബിഹാറിലേക്ക് അയച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ
ആദ്യം ചാറ്റിംഗ്, പിന്നീട് വീട്ടിലേക്ക് ക്ഷണിക്കും; രഹസ്യമായി വീഡിയോ പകർത്തി ഭീഷണി, തെലങ്കാനയിൽ ഹണിട്രാപ്പ്, ദമ്പതികൾ പിടിയിൽ