
ദില്ലി: സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ് നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഇനി കേസ് എടുക്കരുതെന്ന് സുപ്രീംകോടതി. രാജ്യത്തൊട്ടാകെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനെതിരെ ഉദയനിധി നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള‍്‍ക്ക് പുറമെ അടുത്തിടെ ബിഹാറില്‍ കൂടി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത് ചൂണ്ടിക്കാട്ടിയപ്പോഴാണ്, കോടതിയുടെ അറിവോടയല്ലാതെ ഇനി കേസ് എടുക്കുരുതെന്ന നിര്‍ദ്ദേശം സുപ്രീംകോടതി നല്‍കിയത്.
ഏതെങ്കിലും മതത്തിനെതിരായിരുന്നില്ല തന്‍റെ പരാമര്‍ശമെന്നും സമൂഹത്തിലെ അസമത്വം തുറന്ന് കാട്ടാനാണ് ശ്രമിച്ചതെന്നും ഉദയനിധി കോടതിയെ ബോധിപ്പിച്ചു. ഹര്‍ജി ഏപ്രില്‍ 21ന് വീണ്ടും പരിഗണിക്കും. മലേറിയേയും, ഡങ്കുവിനെയും പോലെയാണ് സനാതനധര്‍മ്മമെന്നും, അത് ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്നുമായിരുന്നു വിവാദ പരാമർശം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam