വിരമിച്ച സബ് പോസ്റ്റ് മാസ്റ്റർക്ക് 32 വർഷം മുൻപത്തെ കേസിൽ 3 വർഷം തടവ്; പണം അടച്ചാലും തെറ്റില്ലാതാകുന്നില്ലെന്ന് കോടതി

Published : Nov 03, 2025, 05:13 PM IST
India Post

Synopsis

മുപ്പത്തിരണ്ട് വർഷം പഴക്കമുള്ള മണി ഓർഡർ തട്ടിപ്പ് കേസിൽ വിരമിച്ച സബ് പോസ്റ്റ് മാസ്റ്റർക്ക് നോയിഡ കോടതി മൂന്ന് വർഷത്തെ തടവുശിക്ഷ വിധിച്ചു. 1993-ൽ 1500 രൂപയുടെ മണി ഓർഡർ അയക്കാതെ പണം തട്ടിയെടുത്ത് വ്യാജ രസീത് നൽകിയതിനാണ് മഹേന്ദ്ര കുമാറിനെ ശിക്ഷിച്ചത്.

ദില്ലി: മുപ്പത്തിരണ്ട് വർഷം പഴക്കമുള്ള മണി ഓർഡർ തട്ടിപ്പ് കേസിൽ വിരമിച്ച സബ് പോസ്റ്റ് മാസ്റ്ററെ മൂന്ന് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. പതിനായിരം രൂപ പിഴയും ചുമത്തി. ഹാപൂരിലെ പിൽഖുവ സ്വദേശി മഹേന്ദ്ര കുമാറിനെതിരെയാണ്, നോയിഡ ഗൗതം ബുദ്ധ നഗറിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മായങ്ക് ത്രിപാഠി ശിക്ഷ വിധിച്ചത്. 1993 ഒക്ടോബർ 12 ന് ആരംഭിച്ച കേസിലാണ് വിധി.

നോയിഡയിലെ സെക്ടർ 15 ൽ താമസക്കാരനായിരുന്ന അരുൺ മിസ്ത്രി, ബിഹാറിലെ സമസ്തിപൂരിലുള്ള തന്റെ അച്ഛൻ മദൻ മഹാതോയ്ക്ക് 1,500 രൂപയുടെ മണി ഓർഡർ അയച്ചിരുന്നു. ആ കാലത്ത് മഹേന്ദ്ര കുമാറായിരുന്നു നോയിഡയിലെ സെക്ടർ 19 ലെ പോസ്റ്റ് ഓഫീസിൽ സബ് പോസ്റ്റ് മാസ്റ്ററായി പ്രവർത്തിച്ചിരുന്നത്. 1,500 രൂപയും 75 രൂപ കമ്മീഷനും സഹിതമാണ് പണം നൽകിയത്. എന്നാൽ ഇത് മദൻ മഹോതോയ്ക്ക് ലഭിച്ചില്ല.

പണം ലഭിക്കാത്തതിനെ തുടർന്ന്, 1994 ജനുവരി 3 ന് മിസ്ട്രി പോസ്റ്റ് ഓഫീസ് സൂപ്രണ്ട് സുരേഷ് ചന്ദ്രയ്ക്ക് പരാതി നൽകി. ഈ ഘട്ടത്തിലാണ് പോസ്റ്റ് ഓഫീസിൽ നിന്ന് പണം സ്വീകരിച്ചപ്പോൾ തനിക്ക് ലഭിച്ചത് വ്യാജ രസീതിയാണെന്ന് അരുൺ മിസ്ത്രിക്ക് മനസിലായത്. വകുപ്പ് തല അന്വേഷണത്തിൽ ഈ 1,575 രൂപ സർക്കാരിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ടില്ലെന്നും കണ്ടെത്തി. ഇതിന് പിന്നാലെ പോസ്റ്റൽ സൂപ്രണ്ടായിരുന്ന സുരേഷ് ചന്ദ്ര, കുറ്റാരോപിതനായ മഹേന്ദ്ര കുമാറിനെതിരെ പൊലീസിൽ പരാതി നൽകി.

വകുപ്പുതല അന്വേഷണത്തിൽ കുറ്റം സമ്മതിച്ച മഹേന്ദ്ര കുമാർ 1994 ഫെബ്രുവരി 8 ന് 1575 രൂപ സർക്കാർ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. ഇനി ഇത്തരത്തിലൊരു തെറ്റ് ആവർത്തിക്കില്ലെന്നും വ്യക്തമാക്കി. എന്നാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണയും തുടങ്ങി. 1988-ലെ രാം ശങ്കർ പട്നായിക് vs ഒറീസ സംസ്ഥാനം കേസിലെ സുപ്രീം കോടതിയുടെ വിധി ഉദ്ധരിച്ച നോയിഡ കോടതി, നഷ്ടപ്പെട്ട തുക തിരികെ നൽകുന്നത് കുറ്റകൃത്യം ഇല്ലാതാക്കില്ലെന്ന് ചൂണ്ടിക്കാട്ടി. ഒരു സർക്കാർ ജീവനക്കാരൻ ഏറ്റവും സത്യസന്ധതയോടെ പ്രവർത്തിക്കണമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾ സർക്കാർ സംവിധാനത്തെ ദുർബലപ്പെടുത്തും. അത് സർക്കാർ സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം കുറയ്ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധികം തടവനുഭവിക്കണമെന്ന് കൂടി വ്യവസ്ഥ ചെയ്താണ് കേസിൽ മഹേന്ദ്ര കുമാറിനെ കോടതി ശിക്ഷിച്ചിരിക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു