സംസ്ഥാന രാഷ്ട്രീയത്തിലേക്കോ?; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഡി കെ ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷ്

Published : Mar 16, 2023, 12:28 PM IST
സംസ്ഥാന രാഷ്ട്രീയത്തിലേക്കോ?; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഡി കെ ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷ്

Synopsis

ഡി കെ സുരേഷ് നിയമസഭാ തെര‍ഞ്ഞെടുപ്പിൽ രാമന​ഗരയിൽ നിന്നും ജനവിധി തേടാൻ സാധ്യതയുണ്ടെന്ന് ഡികെ ശിവകുമാർ പറഞ്ഞിരുന്നു. എന്നാൽ കർണാടകയിൽ നിന്നുള്ള ഒരേയൊരു ബിജെപി എംപിയായതിനാൽ അതിന് വളരെ റിസ്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു

ബെം​ഗളൂരു: സംസ്ഥാന രാഷ്ട്രീയത്തിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് കർണാടക കോൺ​ഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ സഹോ​ദരനും എം പിയുമായ ഡി കെ സുരേഷ്. വരുന്ന കർണാടക തെരഞ്ഞെടുപ്പിൽ ഡി കെ സുരേഷ് രാമന​ഗരയിൽ നിന്നും മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളിയാണ് സുരേഷിന്റെ പരാമർ‍ശം. 

ഡി കെ സുരേഷ് നിയമസഭാ തെര‍ഞ്ഞെടുപ്പിൽ രാമന​ഗരയിൽ നിന്നും ജനവിധി തേടാൻ സാധ്യതയുണ്ടെന്ന് ഡികെ ശിവകുമാർ പറഞ്ഞിരുന്നു. എന്നാൽ കർണാടകയിൽ നിന്നുള്ള ഒരേയൊരു ബിജെപി എംപിയായതിനാൽ അതിന് വളരെ റിസ്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് നിയമസഭയിലേക്കില്ലെന്ന് വ്യക്തമാക്കി സുരേഷ് കുമാർ രം​ഗത്തെത്തിയിരിക്കുന്നത്. 

എങ്ങനെയാണ് ഞാനുമായി ചർച്ച ചെയ്യാത്ത ഒരു വിഷയത്തെക്കുറിച്ച് ഞാൻ നിങ്ങളോട് പറയുക. എനിക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ താൽപ്പര്യമില്ല. കഴിഞ്ഞ 20 വർഷത്തോളമായി നിരവധി ഉപതെരഞ്ഞെടുപ്പുകളുടെ ചുമതല ഏറ്റെടുത്ത് എനിക്ക് മടുത്തു. എനിക്ക് ഖജനാവിന്റെ പണം കളയാൻ താൽപ്പര്യമില്ല- ഡി കെ സുരേഷ് പറഞ്ഞു. ഞാൻ മത്സരിക്കാൻ തയ്യാറല്ല. ഞാനിനി അങ്ങനെ തെരഞ്ഞെടുക്കുകയാണെങ്കിൽ എന്ന് മൂന്നു തവണ ലോക്സഭയിലേക്ക് അയച്ച മണ്ഡലത്തിലെ ജനങ്ങളോട് ചോദിച്ച് സമ്മതം വാങ്ങിയതിന് ശേഷം മാത്രമേ മത്സരിക്കൂ എന്നും ഡി കെ സുരേഷ് കൂട്ടിച്ചേർത്തു. 

അഴിമതിക്കേസില്‍ കുടുങ്ങി ബിജെപി എംഎല്‍എ; കര്‍ണാടകയില്‍ ഒമ്പതിന് രണ്ട് മണിക്കൂര്‍ ബന്ദ് നടത്താൻ കോണ്‍ഗ്രസ്

കഴിഞ്ഞ ദിവസം ഡി കെ സുരേഷ് രാമന​ഗരയിൽ നിന്നും മത്സരിക്കുമെന്ന സൂചന ശിവകുമാർ നൽകിയിരുന്നു. എന്നാൽ അത് പാർട്ടിയിൽ നിന്നും ലഭിച്ചതാണെന്നും വിഷയവുമായി ബന്ധപ്പെട്ട് സുരേഷുമായി ചർച്ച നടത്തിയിട്ടില്ലെന്നും ശിവകുമാർ പറഞ്ഞിരുന്നു. കർണാടകയിൽ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കോൺ​ഗ്രസും ബിജെപിയും ചെയ്തുവരികയാണ്. സ്ഥാനർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പട്ടിക തയ്യാറാക്കിയെന്നും ഹൈക്കമാന്റിന് നൽകിയിരിക്കുകയാണെന്നും ശിവകുമാർ വ്യക്തമാക്കിയിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ, എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും
പശ്ചിമേഷ്യൻ സംഘർഷം: ഇടപെടലുമായി ഇന്ത്യ, വിദേശകാര്യ മന്ത്രി ജയ്ശങ്കർ ഇറാനുമായി സംസാരിച്ചു, ബന്ധം തുടരും