ഇന്ന് രാജ്യവ്യാപക പണിമുടക്ക്; ഓല, ഉബർ, റാപ്പിഡോ സർവീസുകൾ മുടങ്ങും, ഓൾ ഇന്ത്യ ബ്രേക്ക്‌ഡൗൺ പ്രഖ്യാപിച്ച് ഡ്രൈവർമാർ

Published : Feb 07, 2026, 11:19 AM IST
Ola Uber Rapido strike today

Synopsis

ഓല, ഉബർ അടക്കമുള്ള ആപ്പ് അധിഷ്ഠിത തൊഴിലാളികൾ രാജ്യവ്യാപകമായി പണിമുടക്കുന്നു. കമ്പനികൾ ഏകപക്ഷീയമായി നിരക്ക് കുറയ്ക്കുന്നതും നിയമവിരുദ്ധ ബൈക്ക് ടാക്സികളും ഡ്രൈവർമാരുടെ വരുമാനം ഇല്ലാതാക്കുന്നുവെന്ന് സംഘടനകൾ ആരോപിക്കുന്നു.

ന്യൂഡൽഹി: മിനിമം കൂലി ഉറപ്പാക്കണമെന്നും തൊഴിൽ ചൂഷണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ആപ്പ് അധിഷ്ഠിത ടാക്സി-ഓട്ടോ ഡ്രൈവർമാർ ശനിയാഴ്ച രാജ്യവ്യാപകമായി പണിമുടക്കുന്നു. ഓൾ ഇന്ത്യ ബ്രേക്ക്‌ഡൗൺ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിഷേധത്തിൽ ഓല, ഉബർ, റാപ്പിഡോ, പോർട്ടർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ഡ്രൈവർമാരും ഡെലിവറി തൊഴിലാളികളും പങ്കുചേരും.

2025-ലെ മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൃത്യമായി നടപ്പിലാക്കാത്തതിനാൽ, കമ്പനികൾ ഏകപക്ഷീയമായി കുറഞ്ഞ നിരക്കുകൾ നിശ്ചയിക്കുന്നുവെന്നാണ് പ്രധാന പരാതി. ഇത് ഡ്രൈവർമാരുടെ വരുമാനം ഗണ്യമായി കുറയാൻ കാരണമാകുന്നു. ടാക്സികളിൽ പാനിക് ബട്ടൺ സ്ഥാപിക്കുന്നത് ഡ്രൈവർമാർക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതായി മഹാരാഷ്ട്ര കാംഘർ സഭ ആരോപിച്ചു. കേന്ദ്രം അംഗീകരിച്ച പല കമ്പനികളെയും സംസ്ഥാന സർക്കാരുകൾ അനധികൃതമായി പ്രഖ്യാപിച്ചതോടെ, നേരത്തെ സ്ഥാപിച്ച ബട്ടണുകൾ മാറ്റി പുതിയവ സ്ഥാപിക്കാൻ ഏകദേശം 12000 രൂപയോളം അധികമായി ചെലവാക്കേണ്ടി വരുന്നു.

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്സികൾ ഡ്രൈവർമാരുടെ വരുമാനം തകർക്കുന്നുവെന്നും ഇവ അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി. പണിമുടക്കിന് മുന്നോടിയായി തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയൻ ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികൾ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര നിയമനിർമ്മാണം വേണമെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൃത്യമായ റെഗുലേഷൻ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. കർണാടക സർക്കാർ ഗിഗ് തൊഴിലാളികൾക്കായി കൊണ്ടുവന്ന നിയമത്തെ പ്രതിനിധി സംഘം അഭിനന്ദിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ട്രംപിന്റെ വ്യക്തിപരമായ പ്രതിബദ്ധതയ്ക്ക് നന്ദി, സ്ത്രീകൾക്കും യുവജനങ്ങൾക്കും ഏറെ പ്രയോജനം ചെയ്യുന്ന കരാർ; പ്രധാനമന്ത്രി
മോൺസൺ മാവുങ്കൽ സുപ്രീം കോടതിയിൽ; ബലാത്സം​ഗ കേസിൽ വിചാരണ തടയണമെന്ന് ആവശ്യം, ഹർജി സമർപ്പിച്ചു