
ദില്ലി: പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം. പൗരത്വ നിയമഭേദഗതിക്കും, എൻആർസിക്കുമെതിരായ മുദ്രാവാക്യങ്ങളുമായി ലോകസഭയിലും രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധമുയർത്തി. അനന്ത്കുമാർ ഹെഗ്ഡേയുടെ ഗാന്ധിവിരുദ്ധ പരാമർശം ഉയർത്തി കോൺഗ്രസ് ലോകസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു.
ലോകസഭയിൽ കോൺഗ്രസും ഡിഎംകെയും ഇടത്പക്ഷവും നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ഭരണഘടനയെ രക്ഷിക്കുവെന്നും, രാജ്യത്തെ രക്ഷിക്കൂവെന്നും ബിജെപി ഗോഡ്സെ പാർട്ടിയെന്നുമെഴുതിയ പ്ലക്കാഡുകളുമായാണ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയത്. ത്രിണമൂൽ കോൺഗ്രസ് അംഗങ്ങൾ ഈ പ്രതിഷേധത്തിൽ പങ്കാളികളായില്ല.
പ്രതിഷേധങ്ങളുണ്ടായിട്ടും സ്പീക്കർ ഓം ബിർള ചോദ്യോത്തര വേള തുടർന്നു, ശൂന്യവേളയ്ക്ക് ശേഷം സഭ നിർത്തിവച്ചുവെങ്കിലും ഇത് ഉച്ചഭക്ഷണ സമയമാണെന്ന് വിശദീകരിച്ചാണ് സ്പീക്കർ സഭ വിട്ടത്. സർക്കാരിന് ജനങ്ങളുടെ ശബ്ദത്തെ വെടിയുണ്ടകൾ കൊണ്ട് നിശബ്ദമാക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി സമ്മേളനത്തിനിടെ പറഞ്ഞു. പന്ത്രണ്ട് മണിക്ക് ലോകസഭ വീണ്ടും സമ്മേളിക്കും.
വെടിവയ്ക്കുന്നത് നിർത്തൂവെന്ന മുദ്രാവാക്യമുയർത്തിയായിരുന്നു രാജ്യസഭയിലെ പ്രതിഷേധം. ത്രിണമൂൽ കോൺഗ്രസിന്റെ ഡെറിക് ഒബ്രയൻ, ടി ശിവ എന്നിവർ മറ്റ് സഭാ നടപടിൾ നിർത്തിവച്ച് രാജ്യത്തെ പ്രതിഷേധങ്ങളെക്കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടീസ് നൽകി.
ഇതിനിടെ രാജ്യസഭ കൊറോണ വിഷയം രാജ്യസഭ ചർച്ച ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam