പഹൽഗാം ഭീകരാക്രമണം; സിപ് ലൈൻ ഓപ്പറേറ്റർ കസ്റ്റഡിയിൽ, പ്രദേശിക സഹായം കിട്ടിയിട്ടുണ്ടോയെന്ന് പരിശോധിച്ച് എൻഐഎ

Published : Apr 29, 2025, 06:19 AM ISTUpdated : Apr 29, 2025, 10:37 AM IST
പഹൽഗാം ഭീകരാക്രമണം; സിപ് ലൈൻ ഓപ്പറേറ്റർ കസ്റ്റഡിയിൽ, പ്രദേശിക സഹായം കിട്ടിയിട്ടുണ്ടോയെന്ന് പരിശോധിച്ച് എൻഐഎ

Synopsis

സിപ് ലൈൻ ഓപ്പറേറ്ററെ കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ കൂടുതൽ പ്രാദേശിക സഹായം ഭീകരർക്ക് കിട്ടിയിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്.

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് പ്രദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിച്ച് എൻഐഎ. സിപ് ലൈൻ ഓപ്പറേറ്ററെ കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ കൂടുതൽ പ്രാദേശിക സഹായം ഭീകരർക്ക് കിട്ടിയിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, പാക് പ്രകോപനത്തിനിടെ അതിർത്തിയിൽ ഇന്ത്യ സേന വിന്യാസം വർധിപ്പിച്ചു. യുദ്ധം ഉടനെന്ന പാക് മന്ത്രിയുടെ പ്രസ്താവന കേന്ദ്രം പരിശോധിക്കുകയാണ്. 

ജമ്മു കാശ്മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകരർ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നവരാണെന്നാണ് സൂചന. മുള്ളുവേലി മുറിച്ച് മാറ്റി നുഴഞ്ഞു കയറിയവരാണ് ഭീകരാക്രമണം നടത്തിയതെന്നാണ് കണ്ടെത്തൽ. സാംബ, കത്തുവ മേഖല വഴിയാണ് ഇവർ ഇന്ത്യയിൽ കയറിയത്. കാട്ടിൽ ഒളിക്കാൻ പരിശീലനം കിട്ടിയ ഹുസൈൻ ഷെയിക് ആണ് സംഘത്തെ നയിച്ചത്. കുൽഗാമിലും ബാരാമുള്ളയിലും നേരത്തെ ഇവർ ആക്രമണങ്ങൾ നടത്തി. അനന്ത്നാഗിലെ മലനിരകളിൽ സംഘം ഇപ്പോഴുണ്ടെന്ന് സുരക്ഷ സേനയുടെ അനുമാനം.

Also Read: ചൈനക്കൊപ്പം തൂര്‍ക്കിയും പാക്കിസ്ഥാന് പിന്തുണയോ? തുർക്കിഷ് വിമാനം ആയുധങ്ങൾ എത്തിച്ചോ? വിശദീകരിച്ച് തുര്‍ക്കി!

പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്ന സാഹചര്യത്തിൽ അതിർത്തിയിൽ സേനവിന്യാസം ശക്തമാക്കി. സിപ് ലൈൻ ഓപ്പറേറ്ററെ കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ കൂടുതൽ പ്രാദേശിക സഹായം ഭീകരർക്ക് കിട്ടിയിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ പാക് പ്രതിരോധമന്ത്രിയുടെ പ്രസ്താവനയിൽ ഇന്ത്യ പരിശോധന തുടങ്ങി. യുദ്ധം ആസന്നമാണെന്നായിരുന്നു പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വാർത്താ ഏജൻസിയായ റോയ്ട്ടേഴ്സിനോട്‌ വ്യക്തമാക്കിയത്. പിന്നീട് അദ്ദേഹം പ്രസ്താവന പിൻവലിക്കുകയും ചെയ്തു.

Also Read: ഒന്നും അറിയാതെ സിപ്പ് ലൈനിൽ ചിരിച്ചുകൊണ്ട് യാത്ര, പകർത്തിയ ദൃശ്യങ്ങളിൽ പഹൽഗാമിൽ വെടിയേറ്റ് വീഴുന്ന സഞ്ചാരികൾ

പാകിസ്ഥാൻ്റെ പ്രസ്താവനകൾ ഭയത്തിൻ്റെ സൂചനയെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതികരണം. അതേസമയം, ഇന്ത്യയുടെ യുദ്ധ പദ്ധതി ചോർന്നെന്ന പാക് ആരോപണം കേന്ദ്രം തള്ളി. ആണവ ഭീഷണി മുഴക്കിയാലൊന്നും പാകിസ്ഥാന് തിരിച്ചടി ഒഴിവാക്കാനാവില്ലെന്ന് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. ഇന്ത്യയുമായുള്ള തർക്കം നയതന്ത്ര ചർച്ചയിലൂടെ തീർക്കണമെന്ന് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആവശ്യപ്പെട്ടു. സർക്കാരിന് ഈ നിർദ്ദേശം ഷെരീഫ് നൽകിയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Also Read:  'ആരാണ് അമ്മയെയും മുത്തച്ഛനെയും കൊന്നതെന്ന് ചിന്തിച്ചിട്ട് വേണം സംസാരിക്കാൻ': ബിലാവൽ ഭൂട്ടോയ്ക്കെതിരെ ഒവൈസി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം