പാക്കിസ്ഥാന്‍ കൂടുതല്‍ വെള്ളം തുറന്നുവിട്ടു; ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

Published : Aug 25, 2019, 08:15 PM ISTUpdated : Aug 25, 2019, 08:17 PM IST
പാക്കിസ്ഥാന്‍ കൂടുതല്‍ വെള്ളം തുറന്നുവിട്ടു; ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

Synopsis

സത്‍ലജ്  നദീതീരത്ത് താമസിക്കുന്നവര്‍ മാറിത്താമസിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഛണ്ഡീഗഢ്: ഇന്ത്യയിലേക്ക് പാക്കിസ്ഥാന്‍ കൂടുതല്‍ വെള്ളം തുറന്നുവിട്ടതോടെ പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. പാക്കിസ്ഥാനിലെ ഫിറോസ്പുര്‍ ജില്ലയിലുള്ള ഗ്രാമങ്ങളിലാണ് ജലനിരപ്പ് ഉയരുമെന്ന ഭീഷണി നിലനില്‍ക്കുന്നത്. ഇതേ തുടര്‍ന്ന് ജില്ലാ ഭരണകൂടം പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

സത്‍ലജ്  നദീതീരത്ത് താമസിക്കുന്നവര്‍ മാറിത്താമസിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കൂടുതല്‍ അളവില്‍ പാക്കിസ്ഥാന്‍ വെള്ളം തുറന്നുവിട്ടതോടെ ടെണ്ടിവാല ഗ്രാമത്തിലെ ഒരു തടയണക്ക് നാശം സംഭവിച്ചതാണ് വെള്ളം ഉയരാന്‍ കാരണമായതെന്ന് പഞ്ചാബ് സര്‍ക്കാരിന്‍റെ വക്താവ് അറിയിച്ചു. 

തടയണ ശക്തിപ്പെടുത്തുന്നതിനായി സൈന്യവുമായി ചേര്‍ന്ന് സംയുക്ത കര്‍മ്മ പദ്ധതി ആവിഷ്കരിക്കാന്‍ ജലവിഭവ വകുപ്പിന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് സത്‍ലജ് നദിയില്‍ നിന്ന് പാക്കിസ്ഥാന്‍ കൂടുതല്‍ വെള്ളം ഒഴുക്കിയതോടെ ഫിറോസ്പുറിലെ 17 ഓളം ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി നേരിട്ടിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ശൈലിയുമായി മുഖ്യമന്ത്രി വിജയ്; സ്റ്റാലിന് പിന്നാലെ വൈക്കോയുടെയും എസ് രാമദാസിന്റെയും വീടുകളിൽ സന്ദർശനം നടത്തി
ജനങ്ങൾക്ക് നൽകിയത് ജാഗ്രതക്കുള്ള സന്ദേശമെന്ന് രാജ്നാഥ് സിങ്; 60 ദിവസത്തെ അസംസ്കൃത എണ്ണയും 45 ദിവസത്തെ എൽപിജിയും സ്റ്റോക്കുണ്ട്