ഇന്ധന വിലവർദ്ധനയിൽ പാര്‍ലമെന്റിൽ വൻ പ്രതിഷേധം, പ്രത്യേക ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം

Published : Mar 08, 2021, 02:19 PM ISTUpdated : Mar 08, 2021, 03:09 PM IST
ഇന്ധന വിലവർദ്ധനയിൽ പാര്‍ലമെന്റിൽ വൻ പ്രതിഷേധം, പ്രത്യേക ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം

Synopsis

രാജ്യസഭയിൽ പ്രതിപക്ഷ നേതാവെന്ന നിലയ്ക്കുള്ള ആദ്യ ദിനം തന്നെമല്ലികാർജ്ജുന ഖർഗെ കർശന നിലപാടുകളാണ് സ്വീകരിച്ചത്. പെട്രോൾ വില ചില സ്ഥലങ്ങളിൽ നൂറ് കടന്നപ്പോഴും നികുതി കുറയ്ക്കാൻ എന്തു കൊണ്ട് സർക്കാർ തയ്യാറാകുന്നില്ലെന്ന് ഖർഗെ ചോദിച്ചു

ദില്ലി: പെട്രോൾ-ഡീസൽ വിലവർദ്ധനയിലെ പ്രതിഷേധത്തിൽ പാർലമെൻറ് നടപടികൾ സ്തംഭിച്ചു. പ്രത്യേക ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയതോടെ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് നിരവധി എംപിമാർ ആവശ്യപ്പെട്ടു. 

രാജ്യസഭയിൽ പ്രതിപക്ഷ നേതാവെന്ന നിലയ്ക്കുള്ള ആദ്യ ദിനം തന്നെമല്ലികാർജ്ജുന ഖർഗെ കർശന നിലപാടുകളാണ് സ്വീകരിച്ചത്. പെട്രോൾ വില ചില സ്ഥലങ്ങളിൽ നൂറ് കടന്നപ്പോഴും നികുതി കുറയ്ക്കാൻ എന്തു കൊണ്ട് സർക്കാർ തയ്യാറാകുന്നില്ലെന്ന് ഖർഗെ ചോദിച്ചു

ധനകാര്യബില്ലിന്മേൽ വിശദ ചർച്ച നിശ്ചയിച്ചിട്ടുള്ളതിനാൽ പ്രത്യേക ചർച്ച ആവശ്യമില്ലെന്ന് അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവും പ്രതികരിച്ചു. പ്രതിഷേധിച്ച് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയതോടെ സഭ നിറുത്തി വച്ചു. ലോക്സഭയിൽ കെ മുരളീധരൻ ഉൾപ്പടെയുള്ളവർ വിലക്കയറ്റം ഉന്നയിച്ച് അടിയന്തരപ്രമേയ നോട്ടീസ് നല്കിയിട്ടുണ്ട്.

അടുത്ത മാസം എട്ടു വരെയാണ് ബജറ്റ് സമ്മേളനത്തിൻറെ രണ്ടാം ഘട്ടം നിശ്ചയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സമ്മേളനം ഒരാഴ്ചയായി ചുരുക്കണമെന്ന് 145 എംപിമാർ ലോക്സഭ സ്പീക്കർക്ക് കത്ത് നൽകി. കേരളത്തിലെ എംപിമാരും ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ കടുത്ത നിലപാട് എടുക്കാനാണ് പ്രതിപക്ഷ തീരുമാനം. കർഷകസമരത്തിൽ പ്രത്യേക ചർച്ചയും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു
വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം