
ദില്ലി: ഇത്തവണത്തെ പാലമെന്റ് വർഷകാല സമ്മേളനം പ്രതിപക്ഷ ബഹളത്തിൽ മുങ്ങി. രാജ്യസഭയിലും ലോക്സഭയിലും ഒരു പോലെ പ്രതിഷേധങ്ങളുമായി പ്രതിപക്ഷം എത്തിയതോടെ 107 മണിക്കൂറിൽ 18 മണിക്കൂർ മാത്രമാണ് വർഷകാല സമ്മേളനത്തിൽ പാർലമെന്റ് പ്രവർത്തിച്ചത്.
ജൂലൈ 19 മുതൽ ജൂലൈ 30വരെയായിരുന്നു പാർലമെന്റിന്റെ വർഷകാല സമ്മേളനം. അനുവദിച്ച 54 മണിക്കൂറിൽ ഏഴ് മണിക്കൂറുകൾ മാത്രമാണ് ലോക്സഭ പ്രവർത്തിച്ചത്. രാജ്യസഭയാകട്ടെ 53 മണിക്കൂറിൽ 11 മണിക്കൂറും പ്രവർത്തിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിലെ വിലപ്പെട്ട 89 മണിക്കൂറുകൾ പാഴായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ 133 കോടി രൂപയാണ് ഖജനാവിന് നഷ്ടമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam