
ദില്ലി: റെയില്‍വെയില്‍ 2024ഓടെ സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. ഇതോടെ സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കുന്ന ലോകത്തെ ആദ്യ റയിൽവെ ശൃംഖലയായി ഇന്ത്യന്‍ റെയില്‍വേ മാറുമെന്നും പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തത്തില്‍ വളരെയധികം ശ്രദ്ധാലുവാണ് നമ്മളെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.
ദില്ലിയിൽ നടക്കുന്ന ഇന്ത്യ-ബ്രസീല്‍ ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു റെയില്‍വെ മന്ത്രി. 2030 ആകുന്നതോടെ നെറ്റ് സീറോ എമിഷന്‍ നെറ്റ്വര്‍ക്കായി റെയില്‍വെ മാറ്റുകയെന്ന ലക്ഷ്യവും മുന്നിലുണ്ട്. ശുചിയായ ഊര്‍ജത്തിലും കരുത്തിലും അത് മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
Read Also: മൂന്നുനാല് വർഷത്തിനുള്ളിൽ ഇന്ത്യൻ റെയിൽവെ പൂണ്ണമായും വൈദ്യുതിവത്കരിക്കും: പീയുഷ് ഗോയൽ
ഇന്ത്യന്‍ റെയില്‍വെ പുറന്തുള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് 6.84 മില്യണ്‍ ടണ്ണെന്നാണ് നീതി ആയോഗ് കണക്കുകള്‍ പറയുന്നത്. റെയില്‍വെ വൈദ്യുതീകരിക്കപ്പെടുന്നതോടെ അന്തരീക്ഷ മലിനീകരണം വലിയ തോതില്‍ കുറക്കാനാകുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam