'പരമാവധി രണ്ട് കുട്ടികൾ'; ജനസംഖ്യാ നിയന്ത്രണത്തിന് പുതിയ മാർഗരേഖ വേണമെന്ന് സുപ്രീം കോടതിയിൽ ഹർജി

By Web TeamFirst Published Jul 3, 2021, 3:36 PM IST
Highlights

ജനസംഖ്യാ നിയന്ത്രണത്തിന് ആവശ്യമായ നിയമങ്ങൾ രൂപീകരിക്കുന്നതിന് കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി

ദില്ലി: ജനസംഖ്യ നിയന്ത്രണത്തിന് പുതിയ മാർഗരേഖ വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ജനസംഖ്യ നിയന്ത്രണത്തിലൂടെ രാജ്യത്തിന്റെ 50 ശതമാനം പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന് ഹർജിക്കാരൻ. ഫിറോസ് ഭക്ത് അഹമദ് എന്ന വ്യക്തിയാണ് ഹർജി നൽകിയത്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാന അബ്ദുൾ കലാം ആസാദിന്റെ കൊച്ചുമകനാണ് ഹർജിക്കാരൻ. രണ്ട് കുട്ടികൾ വരെയെന്ന മാനദണ്ഡം സർക്കാർ ജോലിക്കും വോട്ട് ചെയ്യാനും ആനുകൂല്യങ്ങൾക്കും നിർബന്ധമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ജനസംഖ്യാ നിയന്ത്രണത്തിന് ആവശ്യമായ നിയമങ്ങൾ രൂപീകരിക്കുന്നതിന് കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. സുപ്രീം കോടതി അഭിഭാഷകൻ അശുതോഷ് ദുബേ മുഖാന്തിരമാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. എല്ലാ മാസത്തിലെയും ആദ്യത്തെ ഞായറാഴ്ച പോളിയോ ദിനമായി ആചരിക്കുന്നത് മാറ്റിയിട്ട്, ആരോഗ്യ ദിനമായി ആചരിക്കണമെന്നും ആവശ്യമുണ്ട്. ഇതിലൂടെ ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ചും ഗർഭ നിരോധന മരുന്നുകളെ കുറിച്ചും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളെ ബോധവത്കരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!