'ആരും ഒന്നുകൊണ്ടും പേടിക്കണ്ട, ഞാനുണ്ട് നിങ്ങൾക്കൊപ്പം'; പ്രതിപക്ഷത്ത് നിന്നും എൻഡിഎയിലെത്തിയ എംപിമാരോട് പ്രധാനമന്ത്രി

Published : Aug 07, 2026, 03:24 PM IST
PM Modi

Synopsis

പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രാജിവെച്ച് എൻ.ഡി.എ സഖ്യത്തിലെത്തിയ പുതിയ എം.പിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണ ഉറപ്പ് നൽകി. തൃണമൂൽ, ശിവസേന ഉദ്ധവ് വിഭാഗത്തിൽ നിന്നുള്ള എം.പിമാർക്കായി നടത്തിയ വിരുന്നിൽ, എൻ.ഡി.എ ഒരു വലിയ കുടുംബമാണെന്നും വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ദില്ലി: പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രാജിവെച്ച് എൻ.ഡി.എ സഖ്യത്തിൽ ചേർന്ന പുതിയ എം.പിമാർക്ക് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂൽ കോൺഗ്രസിൽ നിന്നും ശിവസേന ഉദ്ധവ് വിഭാഗത്തിൽ നിന്നും എൻ.ഡി.എയിലെത്തിയ എം.പിമാർക്കായി നൽകിയ പ്രത്യേക പ്രാതൽ വിരുന്നിലാണ് പ്രധാനമന്ത്രി ഉറപ്പ് നൽകിയത്. "ആരും ആശങ്കപ്പെടേണ്ടതില്ല, ഞാൻ നിങ്ങളുടെ ഒപ്പമുണ്ട്. എൻ.ഡി.എ ഒരു വലിയ കുടുംബമാണ്, ഒപ്പമുള്ള ഓരോ ഘടകകക്ഷിയേയും ഞങ്ങൾ ചേർത്തുപിടിക്കും" എന്ന് പ്രധാനമന്ത്രി വിരുന്ന് സത്കാരത്തിനിടെ എംപിമാരോട് വ്യക്തമാക്കി.

തൃണമൂൽ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് രൂപീകരിച്ച എൻ.സി.പി (ഐ)യിലെ 20 എം.പിമാരും, ഉദ്ധവ് താക്കറെ വിഭാഗത്തിൽ നിന്ന് മാറി ഷിൻഡെ ശിവസേനയിൽ ചേർന്ന 6 എം.പിമാരുമാണ് പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്. ശിവസേനയിലെ എം.പിമാരോട് മറാഠി ഭാഷയിലാണ് പ്രധാനമന്ത്രി സംസാരിച്ചത്. എൻ.ഡി.എയിൽ എല്ലാവർക്കും അർഹമായ ബഹുമാനവും അവസരങ്ങളും ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്റിലെ ചർച്ചകളിൽ സജീവമായി പങ്കെടുക്കണമെന്നും പാർലമെന്ററി ചരിത്രവും നിയമങ്ങളും വായിച്ചു മനസ്സിലാക്കണമെന്നും പുതിയ എം.പിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുകയാണെങ്കിൽ നേരിട്ട് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാമെന്നും പ്രദേശത്തിന്റെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വരുന്ന പാർലമെന്റ് സമ്മേളനങ്ങളിൽ നിർണായക ബില്ലുകൾ പാസാക്കുന്നതിനായി എൻ.ഡി.എയുടെ അംഗബലം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിമത എം.പിമാർക്ക് ഭരണപക്ഷം വലിയ പിന്തുണ നൽകുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കിണറ്റിലെ വെള്ളത്തിന് അസാധാരണ ചലനം, അമ്പരന്ന് നാട്ടുകാർ; പ്രകൃതിയുടെ വികൃതിയോ അതോ മറ്റെന്തെങ്കിലും?
സമുദ്രാതിർത്തി ലംഘിച്ചു; മലയാളി അടക്കം 11 മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്കൻ നാവികസേന