
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുദീര്‍ഘ അഭിമുഖം ഏഷ്യാനെറ്റ് ന്യൂസില്‍. ഇത് ആദ്യമായാണ് പ്രധാനമന്ത്രി ഒരു മലയാള മാധ്യമത്തിന് അഭിമുഖം അനുവദിക്കുന്നത്. മോദിയുടെ ഏറ്റവും ദീര്‍ഘമായ അഭിമുഖം കൂടിയാണ് ഇത്. ലോക്സഭ തെരഞ്ഞെടുപ്പ് ഘട്ടങ്ങളായി പുരോഗമിക്കവേയാണ് മോദി കേരളത്തിലെ നമ്പര്‍ വണ്‍ വാര്‍ത്താ ചാനലിന് അഭിമുഖം അനുവദിച്ചത്. ഏഷ്യാനെക്സ്റ്റ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കല്‍റ, ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, സുവര്‍ണ ന്യൂസ് എഡിറ്റര്‍ അജിത് ഹനമക്കനാവര്‍ എന്നിവരാണ് മോദിയുമായി അഭിമുഖം നടത്തിയത്.
സഹകരണ ബാങ്ക് തട്ടിപ്പ്, ഇഡി, ദക്ഷിണേന്ത്യയോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാട്ടുന്നുവെന്ന പ്രതിപക്ഷ ആരോപണം തുടങ്ങിയ നിരവധി വിവാദ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് മോദി അഭിമുഖത്തില്‍ പ്രതികരിച്ചു. കേന്ദ്രഭരണത്തില്‍ എന്‍ഡിഎ ഹാട്രിക് തികയ്ക്കുമെന്ന പ്രതീക്ഷ ആവര്‍ത്തിച്ച മോദി, ദക്ഷിണേന്ത്യയില്‍ ബിജെപി നേട്ടമുണ്ടാക്കും എന്നും അവകാശപ്പെട്ടു. കേരളത്തിലെ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണത്തില്‍ വിട്ടുവീഴ്ചയില്ല എന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനെയും അഭിമുഖത്തിലുടനീളം വിമര്‍ശിച്ചു.
അഭിമുഖത്തിലെ മോദിയുടെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്:
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam