
വഡോദര : വിമാന നിർമാണ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന പദ്ധതിക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ. ടാറ്റ-എയർബസിന്റെ ഉടമസ്ഥതയിലുള്ള സി295 മിലിട്ടറി ട്രാൻസ്പോർട്ട് വിമാനങ്ങൾ നിർമ്മിക്കാനുള്ള പ്ലാന്‍റിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയില്‍ തറക്കല്ലിട്ടത്. ഇതോടെ സൈനിക ഗതാഗത വിമാനങ്ങൾ നിർമിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും അംഗമാകും.
പ്രധാനമന്ത്രി മോദിക്ക് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എന്നിവര്‍ ഉപഹാരം നല്‍കി. ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടിയാണ് ടാറ്റയുടെ ഈ പ്ലാന്‍റില്‍ സി-295 വിമാനം നിര്‍മ്മിക്കുന്നത്. 40 വിമാനങ്ങളാണ് വ്യോമസേനയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്നത്. ബാക്കി കയറ്റുമതിക്കാണ് ഉദ്ദേശിക്കുന്നത്.
പുരോഗതിയുടെ ഒരു പ്രധാന വശം ചിന്താഗതിയുടെ മാറ്റമാണ്. സർക്കാരിന് മാത്രമേ എല്ലാം അറിയൂ എന്നും എല്ലാം തങ്ങൾ മാത്രം ചെയ്താൽ മതിയെന്നുമുള്ള ചിന്താഗതിയിൽ വളരെക്കാലമായി സർക്കാരുകൾ പ്രവർത്തിക്കുന്നു. ഈ ചിന്താഗതി രാജ്യത്തെ പ്രതിഭകളെ അടിച്ചമർത്തി, സ്വകാര്യമേഖലയെ വളരാൻ അനുവദിച്ചില്ലെന്ന് ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു.
പ്രശ്‌നങ്ങൾ ഒഴിവാക്കാനും ഏതാനും സബ്‌സിഡികൾ നൽകി ഉൽപ്പാദന മേഖലയെ സജീവമാക്കി നിർത്താനാണ് മുന്‍ സര്‍ക്കാറുകള്‍ ശ്രമിച്ചത്. ഈ ചിന്ത ഇന്ത്യയുടെ ഉൽപ്പാദന മേഖലയിൽ ഇന്ത്യയിലെ നഷ്ടത്തിലേക്ക് നയിച്ചു. അസംസ്കൃത വസ്തുക്കള്‍, വൈദ്യുതി/ജലവിതരണം എന്നിവയുടെ ആവശ്യകതയിൽ ഉറപ്പാക്കുന്നതിന് ഉറച്ച നയമോ ഉത്തരവാദിത്തമോ ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇപ്പോൾ, പുതിയ ഇന്ത്യ ഒരു പുതിയ ചിന്താഗതിയിലാണ്. പുതിയ തൊഴിൽ സംസ്കാരത്തിലും പ്രവർത്തിക്കുകയാണ്. പഴയ തീരുമാനങ്ങൾ സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഇന്ന് ഇന്ത്യയുടെ നയം സുസ്ഥിരവും പ്രവചനാതീതവും ഭാവിയുക്തവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയിൽ പറഞ്ഞു.
'ബഹിരാകാശ മേഖലയിൽ ഇന്ത്യ കൂടുതൽ കരുത്തരായി'; ഐഎസ്ആർഒ ദൗത്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി