
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 15 ന് വിദേശത്തേക്ക് പോകും. അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും. പശ്ചിമേഷ്യ സംഘർഷത്തിനിടെയാണ് യുഎഇ, നെതർലൻ്റ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മെയ് 20 ന് അദ്ദേഹം തിരിച്ചെത്തും.
മെയ് 15 ന് യുഎഇയിലേക്കാണ് പ്രധാനമന്ത്രിയുടെ ആദ്യ യാത്ര. ഇവിടുത്തെ സന്ദർശനം പൂർത്തിയാക്കി അന്ന് തന്നെ അദ്ദേഹം നെതർലൻ്റ്സിലേക്ക് തിരിക്കും. മെയ് 17 വരെ അദ്ദേഹം ഇവിടെ തുടരും. മെയ് 17 ന് സ്വീഡനിലെത്തുന്ന അദ്ദേഹം മെയ് 18 ന് നോർവേയിലേക്ക് പോകും. മെയ് 19 ന് ഇറ്റലിയിലെത്തും. മെയ് 20 ന് തിരികെ ഇന്ത്യയിലേക്ക് യാത്ര തിരിക്കും.
ഡെന്മാർക്ക്, ഫിൻലൻ്റ്സ്, ഐസ്‌ലൻ്റ്സ്, സ്വീർഡൻ, നോർവേ എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന ഇന്ത്യ-നോർഡിക് സമ്മിറ്റിൽ മെയ് 19 ന് അദ്ദേഹം പങ്കെടുക്കും. കഴിഞ്ഞ വർഷം മെയ് മാസത്തിൽ നടക്കേണ്ടിയിരുന്ന യാത്ര ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ ഈ വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു. യുഎഇയിൽ ഷെയ്‌ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. നേരത്തെ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ മാത്രമായിരുന്നു തീരുമാനിച്ചതെങ്കിലും അവസാന നിമിഷമാണ് യുഎഇയും പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam