രാജ്യത്തെ എല്ലാ പൗരന്മാരോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന; താപനില കുതിച്ചുയരുന്നു, സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണം

Published : May 28, 2026, 03:07 AM IST
PM Narendra Modi

Synopsis

രാജ്യത്ത് ഉഷ്ണതരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് സുരക്ഷാ നിർദ്ദേശങ്ങൾ നൽകി. ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടതിൻ്റെയും, കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക ശ്രദ്ധ നൽകേണ്ടതിൻ്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടാതെ, പക്ഷികൾക്കും മൃഗങ്ങൾക്കും ദാഹജലം നൽകി കാരുണ്യം കാണിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.

ദില്ലി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ, രാജ്യത്തുടനീളമുള്ള പൗരന്മാരോട് സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. കഠിനമായ ഈ കാലാവസ്ഥയിൽ ശരീരത്തിൽ ജലാംശം നിലനിർത്താനും പുറത്തിറങ്ങുമ്പോൾ വെള്ളം കരുതാനും, മറ്റുള്ളവർക്ക് കുടിവെള്ളം നൽകി സഹായിക്കാനും മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. തലകറക്കം, ഓക്കാനം, കടുത്ത ക്ഷീണം തുടങ്ങിയ ചൂട് മൂലമുള്ള അമിത തളർച്ചയുടെ ലക്ഷണങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ജനങ്ങൾക്ക് നിർദ്ദേശം നൽകി.

ആർക്കെങ്കിലും അസ്വസ്ഥതയോ, ക്ഷീണമോ തലവേദനയോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ അവരെ തണലുള്ള തണുത്ത സ്ഥലത്തേക്ക് മാറ്റാനും വെള്ളവും ഒആർഎസ്സും ലഭ്യമാക്കാനും അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു. കുട്ടികൾ, പ്രായമായവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർ കടുത്ത ചൂടിൽ പ്രത്യേകിച്ച് അപകടസാധ്യതയുള്ളവരാണെന്ന് ചൂണ്ടിക്കാട്ടിയ മോദി, ഈ ലക്ഷണങ്ങൾ അവഗണിക്കുന്നത് സൂര്യഘാത്തിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി.

ഉഷ്ണതരംഗ സമയത്ത് പ്രായമായ മാതാപിതാക്കളുടെയും മുത്തശ്ശീമുത്തശ്ശന്മാരുടെയും പ്രിയപ്പെട്ടവരുടെയും വിവരങ്ങൾ പതിവായി അന്വേഷിക്കണമെന്നും, ശരീരത്തിൽ ജലാംശം നിലനിർത്താനും, ഉച്ചവെയിലുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും, ആവശ്യത്തിന് വിശ്രമിക്കാനും അവരെ ഓർമ്മിപ്പിക്കണമെന്നും മോദി ജനങ്ങളോട് ആവശ്യപ്പെട്ടു. അതിരൂക്ഷമായ കാലാവസ്ഥാ സാഹചര്യങ്ങളിൽ കാരുണ്യം കാണിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, പക്ഷികൾക്കും മൃഗങ്ങൾക്കുമായി വീടുകൾക്ക് പുറത്തും, ബാൽക്കണി, ടെറസ്, കടകൾ, ഓഫീസുകൾ എന്നിവടങ്ങളിലും പാത്രങ്ങളിൽ വെള്ളം കരുതിവെയ്ക്കാൻ പൗരന്മാരോട് അഭ്യർത്ഥിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വൻ ഓഫർ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഓഫര്‍ നിരക്കില്‍ 50 ലക്ഷം സീറ്റുകളുമായി എക്സ്പ്രസ് സെയില്‍
അഞ്ച് തവണ ചോദിച്ചിട്ടും ഒന്നും മിണ്ടാതെ മുഖ്യമന്ത്രി, കേരളത്തിലെത്തിയിട്ടും മൗനം തുടരുന്നു; പ്രതികരിക്കാതെ വീട്ടിലേക്ക് മടങ്ങി