ന്യൂ ദില്ലി ജില്ലയില്‍ നിരോധനാജ്ഞ; ജാമിയ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമാര്‍ച്ചിന് അനുമതിയില്ല

Web Desk   | Asianet News
Published : Dec 24, 2019, 11:07 AM IST
ന്യൂ ദില്ലി ജില്ലയില്‍ നിരോധനാജ്ഞ; ജാമിയ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമാര്‍ച്ചിന് അനുമതിയില്ല

Synopsis

ന്യൂ ദില്ലി ജില്ലയില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.  വിദ്യാര്‍ത്ഥികള്‍ സമരത്തിന് എത്തിയാല്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദില്ലി: പൗരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചുള്ള,  ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിന് അനുമതി നിഷേധിച്ചു. ദില്ലി മണ്ഡിഹൗസില്‍ നിന്ന് ജന്തര്‍മന്ദറിലേക്കാണ് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂ ദില്ലി ജില്ലയില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.  വിദ്യാര്‍ത്ഥികള്‍ സമരത്തിന് എത്തിയാല്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാര്‍ച്ച് നടത്തുമെന്ന വിദ്യാര്‍ത്ഥികളുടെ പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മണ്ഡിഹൗസില്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പന്ത്രണ്ട് മണിയോടെ മാര്‍ച്ച് ആരംഭിക്കുമെന്നാണ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരിക്കുന്നത്. നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് വിവരം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനാണ് ജാമിയ സമരസമിതി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍,  ഇന്നലെ കൂടിയ പൊലീസ് യോഗം അതിന് അനുമതി നിഷേധിച്ചതോടെയാണ് മാര്‍ച്ച് മണ്ഡിഹൗസില്‍ നിന്ന് ജന്തര്‍മന്ദറിലേക്ക് നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്. 

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചുള്ള മാര്‍ച്ചും മണ്ഡിഹൗസില്‍ ഇന്ന് നടക്കും.  ഭീം ആര്‍മിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. പ്രതിഷേധം സമാധാനപരമായിരിക്കുമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഡോക്ടറുടെ കുറിപ്പടി വായിക്കാൻ കഴിയുന്നില്ലേ? കർശന നിർദേശവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ, 'വ്യക്തമായി എഴുതണം'
ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ