'എത്ര ഭാര്യമാർ? എത്ര സ്വർണം?' മാധ്യമപ്രവർത്തകരെ പൊലീസ് വേട്ടയാടുന്നു; പ്രതിഷേധവുമായി ചെന്നൈ പ്രസ്ക്ലബ്ബ്

Published : Feb 02, 2025, 11:55 AM IST
'എത്ര ഭാര്യമാർ? എത്ര സ്വർണം?' മാധ്യമപ്രവർത്തകരെ പൊലീസ് വേട്ടയാടുന്നു; പ്രതിഷേധവുമായി ചെന്നൈ പ്രസ്ക്ലബ്ബ്

Synopsis

വിവരം തിരക്കാനെന്ന പേരിൽ വാട്സാപ്പിലൂടെ സമൻസ് അയച്ചു വിളിച്ചു വരുത്തിയതിനു ശേഷം ഫോൺ പിടിച്ചെടുക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും ചെന്നൈ പ്രസ്ക്ലബ്ബ് വ്യക്തമാക്കി.

ചെന്നൈ: മാധ്യമപ്രവർത്തകരെ വേട്ടയാടുന്ന ചെന്നൈ പൊലീസിന് മുന്നറിയിപ്പുമായി പ്രതിഷേധ കൂട്ടായ്മ. എഫ്ഐആര്‍ ചോർച്ചയുടെ പേരിൽ മാധ്യമ പ്രവർത്തകരെ പീഡിപ്പിക്കാൻ അനുവദിക്കില്ലെന്ന് ചെന്നൈ പ്രസ് ക്ലബ്ബ് വ്യക്തമാക്കി. അണ്ണാ സർവകലാശാല ബലാത്സംഗ കേസിൽ എഫ് ഐ ആര്‍ ചോർന്നത് അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത് മറയാക്കി മാധ്യമപ്രവർത്തകരെ വേട്ടയാടുകയാണ് പ്രത്യേക അന്വേഷണ സംഘം. വിവരം തിരക്കാനെന്ന പേരിൽ വാട്സാപ്പിലൂടെ സമൻസ് അയച്ചു വിളിച്ചു വരുത്തിയതിനു ശേഷം ഫോൺ പിടിച്ചെടുക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും ചെന്നൈ പ്രസ്ക്ലബ്ബ് വ്യക്തമാക്കി. എഫ് ഐ ആര്‍ അപ്ലോഡ് ചെയ്തവർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പരാതി.

എന്നാൽ ചട്ടപ്രകാരം മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്ത ശേഷം എഫ് ഐ ആര്‍ ഡൗണ്‍ലോഡ് ചെയ്ത് മാധ്യമപ്രവർത്തകരെ പീഡിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതിഷേധ കൂട്ടായ്മ പറഞ്ഞു. എത്ര ഭാര്യമാർ ഉണ്ട്‌, സ്വർണമുണ്ട്, എഫ് ഐ ആര്‍ വിറ്റ് പണമുണ്ടാക്കുമോ തുടങ്ങി അസംബന്ധ ചോദ്യങ്ങൾ ആണ്‌ പൊലീസ് ചോദിച്ചതെന്ന് മാധ്യമ പ്രവർത്തകനായ ഷബീർ അഹ്മദ് പറഞ്ഞു. പൊലീസ് നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും മാധ്യമപ്രവർത്തകർ വ്യക്തമാക്കി. 

ജോലിയില്ലാത്തതിന്‍റെ പേരിലും പീഡനം; യുവതിയുടെ മരണത്തിൽ ഭർത്താവ് കസ്റ്റഡിയിൽ, ആരോപണം നിഷേധിച്ച് കുടുംബം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി