'എത്ര ഭാര്യമാർ? എത്ര സ്വർണം?' മാധ്യമപ്രവർത്തകരെ പൊലീസ് വേട്ടയാടുന്നു; പ്രതിഷേധവുമായി ചെന്നൈ പ്രസ്ക്ലബ്ബ്

Published : Feb 02, 2025, 11:55 AM IST
'എത്ര ഭാര്യമാർ? എത്ര സ്വർണം?' മാധ്യമപ്രവർത്തകരെ പൊലീസ് വേട്ടയാടുന്നു; പ്രതിഷേധവുമായി ചെന്നൈ പ്രസ്ക്ലബ്ബ്

Synopsis

വിവരം തിരക്കാനെന്ന പേരിൽ വാട്സാപ്പിലൂടെ സമൻസ് അയച്ചു വിളിച്ചു വരുത്തിയതിനു ശേഷം ഫോൺ പിടിച്ചെടുക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും ചെന്നൈ പ്രസ്ക്ലബ്ബ് വ്യക്തമാക്കി.

ചെന്നൈ: മാധ്യമപ്രവർത്തകരെ വേട്ടയാടുന്ന ചെന്നൈ പൊലീസിന് മുന്നറിയിപ്പുമായി പ്രതിഷേധ കൂട്ടായ്മ. എഫ്ഐആര്‍ ചോർച്ചയുടെ പേരിൽ മാധ്യമ പ്രവർത്തകരെ പീഡിപ്പിക്കാൻ അനുവദിക്കില്ലെന്ന് ചെന്നൈ പ്രസ് ക്ലബ്ബ് വ്യക്തമാക്കി. അണ്ണാ സർവകലാശാല ബലാത്സംഗ കേസിൽ എഫ് ഐ ആര്‍ ചോർന്നത് അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത് മറയാക്കി മാധ്യമപ്രവർത്തകരെ വേട്ടയാടുകയാണ് പ്രത്യേക അന്വേഷണ സംഘം. വിവരം തിരക്കാനെന്ന പേരിൽ വാട്സാപ്പിലൂടെ സമൻസ് അയച്ചു വിളിച്ചു വരുത്തിയതിനു ശേഷം ഫോൺ പിടിച്ചെടുക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും ചെന്നൈ പ്രസ്ക്ലബ്ബ് വ്യക്തമാക്കി. എഫ് ഐ ആര്‍ അപ്ലോഡ് ചെയ്തവർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പരാതി.

എന്നാൽ ചട്ടപ്രകാരം മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്ത ശേഷം എഫ് ഐ ആര്‍ ഡൗണ്‍ലോഡ് ചെയ്ത് മാധ്യമപ്രവർത്തകരെ പീഡിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതിഷേധ കൂട്ടായ്മ പറഞ്ഞു. എത്ര ഭാര്യമാർ ഉണ്ട്‌, സ്വർണമുണ്ട്, എഫ് ഐ ആര്‍ വിറ്റ് പണമുണ്ടാക്കുമോ തുടങ്ങി അസംബന്ധ ചോദ്യങ്ങൾ ആണ്‌ പൊലീസ് ചോദിച്ചതെന്ന് മാധ്യമ പ്രവർത്തകനായ ഷബീർ അഹ്മദ് പറഞ്ഞു. പൊലീസ് നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും മാധ്യമപ്രവർത്തകർ വ്യക്തമാക്കി. 

ജോലിയില്ലാത്തതിന്‍റെ പേരിലും പീഡനം; യുവതിയുടെ മരണത്തിൽ ഭർത്താവ് കസ്റ്റഡിയിൽ, ആരോപണം നിഷേധിച്ച് കുടുംബം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം