നടുറോഡിൽ മാധ്യമപ്രവർത്തകന് ക്രൂരമർദ്ദനം; എസ്ഐമാരുടെ അടിയേറ്റ് റോഡിലെ കുഴിയിൽ വീണ് ബോധം പോയി; പഞ്ചാബിൽ പൊലീസുകാർക്ക് സസ്പെൻഷൻ

Published : Aug 09, 2025, 08:39 AM IST
Punjab

Synopsis

പഞ്ചാബിലെ ഭട്ടലയിൽ മാധ്യമപ്രവർത്തകനെ ക്രൂരമായി മർദിച്ച പൊലീസുകാർക്ക് സസ്പെൻഷൻ

ഛണ്ഡീഗഡ്: പഞ്ചാബിൽ മാധ്യമപ്രവർത്തകനെ നടുറോഡിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. പഞ്ചാബിലെ ഭടാലയിലാണ് സംഭവം. മാധ്യമപ്രവർത്തകനെ മർദിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടതോടെയാണ് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്.

ബൽവീന്ദർ കുമാർ ഭല്ലയെന്ന ഫ്രീലാൻസ് ജേണലിസ്റ്റിനെയാണ് എസ്ഐമാരായ മൻദീപ് സിങും സുർജിതും കുമാറും മർദിച്ചത്. അടിയേറ്റ് ബോധരഹിതനായ ബൽവീന്ദറിനെ റോഡിൽ ഉപേക്ഷിച്ച് പൊലീസുകാർ ഇവിടെ നിന്ന് പോവുകയും ചെയ്തു.

 

 

പിന്നീട് നാട്ടുകാർ ചേർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. പൊലീസുകാരെ സംശയകരമായ സാഹചര്യത്തിൽ കണ്ടപ്പോൾ ചോദ്യം ചോദിച്ചതിനാണ് മർദിച്ചതെന്ന് ബൽവീന്ദർ ആരോപിക്കുന്നു. അടിയേറ്റ് മഴവെള്ളം നിറഞ്ഞുകിടന്ന റോഡിലെ കുഴിയിലേക്ക് വീണ ഇദ്ദേഹത്തെ സമീപത്തെ കടകളിൽ ഉണ്ടായിരുന്ന നാട്ടുകാരാണ് ബട്ടല സിവിൽ ആശുപത്രിയിൽ എത്തിച്ചത്.

സംഭവത്തിൽ പൊലീസുകാർക്കെതിരെ ഭടല പരാതി നൽകി. ഇത് പ്രകാരം പൊലീസ് കേസെടുക്കുകയും ഇദ്ദേഹത്തിൻ്റെ മൊഴിയെടുക്കുകയും ചെയ്തു. ബിഎൻഎസ് 115 (2), 118(1), 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'