
പനാജി: ഗോവയിൽ മുതിർന്ന കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് റാണെ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി. പോരിം മണ്ഡലത്തിൽ കോൺഗ്രസ് പകരം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. സാമൂഹിക പ്രവർത്തകൻ രഞ്ജിത്ത് റാണെയാണ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുക. മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഡോ.ദിവ്യ പ്രതാപ് സിംഗ് റാണെയുടെ മരുമകളാണ്.
മത്സരിക്കുന്നതിൽ താത്പര്യമില്ലെന്ന് അറിയിച്ചിട്ടും എഐസിസി ഇടപെട്ടാണ് അദ്ദേഹത്തിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നത്. ഗോവയിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ പ്രതാപ് സിംഗ് റാണെ മത്സരിച്ച 11 തവണയും ജയിച്ച മണ്ഡലമാണ് പോരിം. റാണെയും അസാനിധ്യം നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിന് തിരിച്ചടിയാണ്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രതാപ് സിംഗ് റാണയ്ക്ക് ബിജെപി സർക്കാർ ആജീവനാന്ത ക്യാബിനറ്റ് പദവി നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam