ഒടുവിൽ മൗനം വെടിഞ്ഞു, നീറ്റ് സമരത്തിൽ ആദ്യമായി പ്രതികരിച്ച് രാഘവ് ഛദ്ദ; 'എന്റെ കടമ മാറി, ഇനി ചോദ്യങ്ങൾ ചോദിക്കലല്ല പരിഹാരം കണ്ടെത്തലാണ് ലക്ഷ്യം'

Published : Jul 31, 2026, 04:00 PM IST
Raghav Chadha

Synopsis

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ താൻ മൗനം പാലിച്ചതിനുള്ള കാരണം വ്യക്തമാക്കി ബിജെപി എംപി രാഘവ് ഛദ്ദ. പ്രതിപക്ഷത്തിരിക്കുമ്പോൾ ചോദ്യം ചോദിക്കുകയായിരുന്നു തന്റെ കടമയെന്നും, എന്നാൽ ഇപ്പോൾ ഭരണപക്ഷത്തായതിനാൽ പരിഹാരം കണ്ടെത്തുകയാണ് ഉത്തരവാദിത്തമെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയം സംബന്ധിച്ച് പാലിച്ച നീണ്ട മൗനത്തിന് ശേഷം പ്രതികരണവുമായി ബിജെപി എംപി രാഘവ് ഛദ്ദ. മുൻ ആം ആദ്മി പാർട്ടി നേതാവും നിലവിൽ ബിജെപി എംപിയുമായ രാഘവ് ഛദ്ദ, പരീക്ഷാ ചോർച്ച തടയുന്നതിനുള്ള പുതിയ നിയമത്തെക്കുറിച്ചുള്ള രാജ്യസഭാ ചർച്ചയിലാണ് തനിക്ക് വന്ന നിലപാടിലെ മാറ്റത്തെക്കുറിച്ച് വിശദീകരിച്ചത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ വിദ്യാർത്ഥികൾ ഡൽഹി തെരുവുകളിൽ പ്രതിഷേധിച്ചപ്പോൾ ശബ്ദമുയർത്താതിരുന്നതിനെത്തുടർന്ന് കടുത്ത വിമർശനങ്ങളും സോഷ്യൽ മീഡിയ പരിഹാസങ്ങളും നേരിട്ടിരുന്നു, ബിജെപി എംപി രാഘവ് ഛദ്ദ. രാജ്യസഭയിൽ സംസാരിക്കവേയാണ് തന്റെ മൗനത്തിനുള്ള കാരണം രാഘവ് ഛദ്ദ വ്യക്തമാക്കിയത്.

താൻ പ്രതിപക്ഷത്തായിരുന്നപ്പോൾ ചോദ്യങ്ങൾ ഉന്നയിക്കുക എന്നതായിരുന്നു തന്റെ ചുമതലയെന്നും അത് സത്യസന്ധമായി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ ഭരണപക്ഷത്തായതിനാൽ തന്റെ കടമ മാറിയിരിക്കുകയാണെന്നും, ഇനി ചോദ്യങ്ങൾ ചോദിക്കുകയല്ല മറിച്ച് പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ കണ്ടെത്തുകയാണ് തന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാമറകൾക്ക് മുന്നിൽ പ്രസംഗിച്ച് വാർത്തകളിൽ ഇടംനേടാനോ അറ്റൻഡൻസ് അടയാളപ്പെടുത്താനോ താൻ ആഗ്രഹിക്കുന്നില്ലെന്നും ഫലപ്രദമായ മാറ്റങ്ങളാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിസ്റ്റം ശരിയാക്കുകയും ശാശ്വത പരിഹാരം കൊണ്ടുവരികയും ചെയ്യുമ്പോൾ മാത്രമേ പാർലമെന്റിൽ സംസാരിക്കൂ എന്ന് താൻ സ്വയം പ്രതിജ്ഞ ചെയ്തിരുന്നുവെന്നും, അത് നിറവേറ്റപ്പെട്ട ചരിത്രപരമായ ദിവസമാണ് ഇന്നെന്നും ഛദ്ദ പറഞ്ഞു.

 

 

ക്യാൻസറിനെ ക്രോസിൻ ഗുളിക കൊണ്ട് ചികിത്സിക്കാൻ സാധിക്കാത്തതുപോലെ ചോദ്യപേപ്പർ ചോർച്ച എന്ന പ്രതിസന്ധിയെ വെറും ശബ്ദരേഖകൾ കൊണ്ട് നേരിടാനാകില്ലെന്നും, അതിന് സ്ഥാപനപരമായ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും സർക്കാർ അത് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ അമർഷവും വേദനയും തികച്ചും ന്യായമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു രക്ഷിതാവിനെപ്പോലെയാണ് വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ കേട്ടതെന്നും അതിൻമേൽ സർക്കാർ ചരിത്രപരമായ തീരുമാനങ്ങൾ കൈക്കൊണ്ടുവെന്നും കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പാർട്ടി വിട്ടു, 'എക്സ്' ബയോയിൽ 'ബിജെപി' ഒഴിവാക്കി, സജീവ രാഷ്ട്രീയം വിടുന്നുവെന്ന് സൂചന
വിജയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി ഡികെ ശിവകുമാർ; തിങ്കളാഴ്ച വരേണ്ടതില്ലെന്ന് അറിയിക്കും; കാവേരി ജലതർക്കം രൂക്ഷമായി തുടരുന്നു