20 വർഷമായി എനിക്ക് കഴിയാത്തത് അവൾ 5 മിനിറ്റിൽ ചെയ്തു, അമിത് ഷായെ ചിരിപ്പിച്ച് പ്രിയങ്ക, സഹോദരിയെക്കുറിച്ച് അഭിമാനത്തോടെ രാഹുൽ ഗാന്ധി

Published : Apr 17, 2026, 06:00 PM IST
Rahul gandhi

Synopsis

വനിതാ സംവരണ ബിൽ ചർച്ചയ്ക്കിടെ പ്രിയങ്ക ഗാന്ധിയുടെ 'ചാണക്യ' പരാമർശം അമിത് ഷായെ ചിരിപ്പിച്ചു. അടുത്ത ദിവസം, തനിക്ക് സാധിക്കാത്ത കാര്യം സഹോദരി സാധിച്ചതിൽ ഒരു മൂത്ത സഹോദരനെന്ന നിലയിൽ അഭിമാനമുണ്ടെന്ന് രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു.

ന്യൂഡൽഹി: വനിതാ സംവരണ ബില്ലും ഡീലിമിറ്റേഷനും സംബന്ധിച്ച ഗൗരവകരമായ ചർച്ചകൾക്കിടയിലാണ് അമിത് ഷായെ പ്രിയങ്ക ഗാന്ധി ചിരിപ്പിച്ച സംഭവം രാഹുൽ ഗാന്ധി സഭയിൽ പങ്കുവെച്ചത്. ഒരു മൂത്ത സഹോദരൻ എന്ന നിലയിൽ തനിക്ക് വലിയ അഭിമാനം തോന്നിയ നിമിഷമായിരുന്നു അതെന്നും രാഹുൽ പറഞ്ഞു. സഭയെ ചിരിപ്പിച്ച പ്രിയങ്കയുടെ 'ചാണക്യ' പരാമർശമായിരുന്ന ചിരി പടര്‍ത്തിയത്. തലേദിവസം ചർച്ചയിൽ ഇടപെട്ട് സംസാരിക്കവേയാണ് പ്രിയങ്ക ഗാന്ധി അമിത് ഷായെ നേരിട്ട് അഭിസംബോധന ചെയ്തത്. "ആഭ്യന്തര മന്ത്രി ചിരിക്കുകയാണ്. അദ്ദേഹം എല്ലാ പദ്ധതികളും തയ്യാറാക്കി കഴിഞ്ഞു. ചാണക്യൻ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ നിങ്ങളുടെ രാഷ്ട്രീയ കുതന്ത്രങ്ങൾ കണ്ട് അദ്ദേഹം പോലും അമ്പരന്നു പോയേനെ, എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകൾ.

പ്രിയങ്കയുടെ ഈ പരിഹാസം കലർന്ന വാക്കുകൾ കേട്ട് അമിത് ഷാ പൊട്ടിച്ചിരിക്കുകയായിരുന്നു. അദ്ദേഹം എല്ലാ പ്ലാനുകളും ഇട്ടിട്ടുണ്ട്, ഇപ്പോൾ ചിരിക്കുകയും ചെയ്യുന്നു. അദ്ദേഹം എന്നോട് യോജിക്കുന്നു എന്നാണ് ഇതിനർത്ഥം, എന്ന് പ്രിയങ്ക കൂട്ടിച്ചേർത്തതോടെ സഭയിലാകെ ചിരി പടർന്നു. തൊട്ടടുത്ത ദിവസം ലോക്സഭയിൽ സംസാരിക്കാൻ എഴുന്നേറ്റപ്പോഴാണ് രാഹുൽ ഈ സംഭവം എടുത്തുപറഞ്ഞത്."എന്റെ 20 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ എനിക്ക് സാധിക്കാത്ത ഒരു കാര്യം കഴിഞ്ഞ ദിവസം അഞ്ച് മിനിറ്റിനുള്ളിൽ എന്റെ സഹോദരി സാധിക്കുന്നത് ഞാൻ കണ്ടു. അമിത് ഷായെ ഒന്ന് ചിരിപ്പിക്കുക എന്നതായിരുന്നു അത്," രാഹുൽ പറഞ്ഞു. "ഇത് ഞാനും ശീലിക്കേണ്ടതും പഠിക്കേണ്ടതുമായ കാര്യമാണ്. ഒരു മൂത്ത സഹോദരൻ എന്ന നിലയിൽ എനിക്ക് വലിയ അഭിമാനം തോന്നി," അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ തമാശകൾക്ക് മുൻപ് വനിതകളുടെ പ്രാധാന്യത്തെക്കുറിച്ച് ഗൗരവകരമായ നിരീക്ഷണങ്ങളും രാഹുൽ പങ്കുവെച്ചു. സ്ത്രീകളാണ് നമ്മുടെ ദേശീയ കാഴ്ചപ്പാടിന്റെയും ഭാവനയുടെയും കേന്ദ്രശക്തി. ഈ സഭയിലുള്ള ഓരോ വ്യക്തിയും ജീവിതത്തിൽ സ്ത്രീകളിൽ നിന്ന് സ്വാധീനിക്കപ്പെടുകയോ ഒട്ടേറെ കാര്യങ്ങൾ പഠിക്കുകയോ ചെയ്തവരാണെന്നും രാഹുൽ ഓർമ്മിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊടി നിറം മറന്നു, ഖാർഗെയ്ക്ക് കൈത്താങ്ങായി നദ്ദ; രാജ്യസഭയിൽ അപൂർവ കാഴ്ച
രാഹുൽ ​ഗാന്ധിക്കെതിരെ കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്തുകയോ കേന്ദ്ര ഏജൻസിക്ക് കൈമാറുകയോ ചെയ്യണം