
ഉജ്ജൈന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാപിതാക്കളെ താന്‍ ഒരിക്കലും അപമാനിക്കില്ലെന്നും അതിലും ഭേദം മരിക്കുന്നതാണെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജീവ് ഗാന്ധി അഴിമതിക്കാരനായിരുന്നെന്ന മോദിയുടെ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് തന്‍റെ നിലപാട് രാഹുല്‍ വ്യക്തമാക്കിയത്. മധ്യപ്രദേശിലെ ഉജ്ജൈനില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
തനിക്ക് ആരോടും വെറുപ്പില്ല. എന്നാല്‍ തന്‍റെ പിതാവിനെ നരേന്ദ്ര മോദി അപമാനിക്കുകയാണ്. എന്‍റെ മുത്തച്ഛനെക്കുറിച്ചും മുത്തശ്ശിയെക്കുറിച്ചും മോദി സംസാരിക്കുന്നു. തനിക്കൊരിക്കലും മോദിയുടെ മാതാപിതാക്കളെ അപമാനിക്കാന്‍ കഴിയില്ല, കാരണം താനൊരു ആര്‍എസ്എസുകാരനോ ബിജെപിക്കാരനോ അല്ല കോണ്‍ഗ്രസുകാരനാണെന്നും രാഹുല്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ റാലിക്കിടെ രാഹുലിന്‍റെ പിതാവ് രാജീവ് ഗാന്ധി ഒന്നാംനമ്പര്‍ അഴിമതിക്കാരനായാണ് ജീവിതം അവസാനിപ്പിച്ചതെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു. "താങ്കളുടെ പിതാവ് മുഖസ്‌തുതിക്കാര്‍ക്ക് മിസ്‌റ്റര്‍ ക്ലീന്‍ ആയിരിക്കാം. പക്ഷേ, ജീവിതം അവസാനിക്കുമ്പോള്‍ അദ്ദേഹം ഭ്രഷ്ടചാരി നമ്പര്‍ 1 (അഴിമതി നമ്പര്‍ 1) ആയിരുന്നു." എന്നായിരുന്നു മോദിയുടെ പരാമർശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam