'വൈറൽ കുക്കി'നെ തേടി ഒരാഴ്ച റെയിൽവേ പൊലീസ് തിരഞ്ഞു, ഒടുവിൽ കണ്ടുകിട്ടി, എനിക്കോ പറ്റി നിങ്ങൾ ആവർത്തിക്കരുതെന്ന് ക്ഷമാപണം

Published : Dec 02, 2025, 12:56 PM IST
Saritha

Synopsis

മുംബൈ എക്സ്പ്രസ് ട്രെയിനിൽ കെറ്റിൽ ഉപയോഗിച്ച് നൂഡിൽസ് പാകം ചെയ്ത സ്ത്രീയെ റെയിൽവേ പോലീസ് കണ്ടെത്തി. വീഡിയോ വൈറലായതിനെ തുടർന്ന് ഒരാഴ്ച നീണ്ട തിരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. 

മുംബൈ: എക്സ്പ്രസ് ട്രെയിൻ യാത്രക്കിടെ കെറ്റിൽ ഉപയോ​ഗിച്ച് നൂഡിൽസ് പാകം ചെയ്ത സ്ത്രീയെ ഒരാഴ്ചത്തെ തിരച്ചിലിന് ശേഷം കണ്ടെത്തി റെയിൽവേ. സോഷ്യൽമീഡിയയിൽ വീഡിയോ വൈറലായതിന് പിന്നാലെയാണ് റെയിൽവേ യാത്രക്കാരിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയത്. പൂനെയിലെ ചിഞ്ച്‌വാഡിൽ നിന്നുള്ള സരിതാ ലിംഗായത്ത് സ്ത്രീയാണ് ട്രെയിനിൽ സുരക്ഷാ മാനദണ്ഡം ലംഘിച്ച് പെരുമാറിയത്. റെയിൽവേ നിയമത്തിലെ സെക്ഷൻ 154 പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

റെയിൽവേ കണ്ടെത്തിയതിന് പിന്നാലെ, ക്ഷമാപണ വീഡിയോ അവർ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പങ്കുവെച്ചു. ഹരിദ്വാറിൽ നിന്ന് പൂനെയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഈ സംഭവം നടന്നതെന്ന് സരിത വിവരിച്ചു. കമ്പാർട്ടുമെന്റിലെ കുട്ടികൾ കെറ്റിലിൽ മാഗി പാകം ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ പരീക്ഷിച്ചുനോക്കാൻ ശ്രമിച്ചുവെന്ന് അവർ പറഞ്ഞു. താനും ചില മുതിർന്ന യാത്രക്കാരും ഏകാദശി വ്രതം അനുഷ്ഠിച്ചിരുന്നതിനാൽ വെള്ളം തിളപ്പിച്ച് ചായ ഉണ്ടാക്കാനും ഇതേ കെറ്റിൽ ഉപയോഗിച്ചു. ട്രെയിൻ 6-7 മണിക്കൂർ വൈകി ഓടുന്നതിനാൽ, കമ്പാർട്ടുമെന്റിലെ എല്ലാവർക്കും ചായ തയ്യാറാക്കി. സുരക്ഷാ പ്രശ്നങ്ങൾ തനിക്ക് മനസ്സിലായില്ലെന്ന് അവർ ഖേദം പ്രകടിപ്പിച്ചു, കൂടാതെ ഒരു ദോഷവും ഉദ്ദേശിച്ചല്ല താൻ ഇത് ചെയ്തതെന്നും അവർ പറഞ്ഞു.

തന്റെ തെറ്റ് മറ്റുള്ളവർ ആവർത്തിക്കരുതെന്നും അവർ അഭ്യർത്ഥിച്ചു. ട്രെയിനുകളിൽ ഹെവി ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കരുത്. ഇത് ഒരു കുറ്റകൃത്യവും ട്രെയിനിൽ ജീവന് അപകടകരവുമാണ്. എന്റെ തെറ്റ് എന്നെ ബോധ്യപ്പെടുത്തിയതിന് ആർ‌പി‌എഫ് മുംബൈയ്ക്ക് നന്ദി, അത്തരമൊരു തെറ്റ് ചെയ്യരുതെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. സുരക്ഷിതമായ യാത്രയ്ക്ക് ഇന്ത്യൻ റെയിൽവേയ്ക്ക് നന്ദി, എന്റെ തെറ്റ് ഞാൻ ആവർത്തിക്കില്ല- അവർ പോസ്റ്റിൽ വ്യക്തമാക്കി. ഒക്ടോബർ 16 ന് 07364 ഹരിദ്വാർ-പൂനെ ട്രെയിനിന്റെ B2 കോച്ചിലാണ് സംഭവം നടന്നത്.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'