
ദില്ലി: വിവാദ ഇസ്ലാമിക് മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്‍റെ കൈയ്യില്‍ നിന്നും രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ 50 ലക്ഷം രൂപ സംഭാവന വാങ്ങിയെന്ന ആരോപപണവുമായി ബിജെപി. ബിജെപിയുടെ ആരോപണം കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. ബിജെപി വക്താവ് സാംബിത് പത്രയാണ് ആരോപണവുമായി രംഗത്തെത്തിയത്.
2011 ജൂലൈ എട്ടിനാണ് സാക്കിര്‍ നായിക്കിന്‍റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ 50 ലക്ഷം രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് നൽകിയത്. ഒരു ഡിസിബി ബാങ്ക് അക്കൗണ്ടിൽ നിന്നാണ് സംഭാവന നൽകിയതെന്ന് സാംബിത് പത്ര ആരോപിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ഉൾപ്പെട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിയും രാജീവ് ഗാന്ധി ഫൗണ്ടേഷന് സംഭാവന നൽകിയിട്ടുണ്ടെന്ന് പത്ര ആരോപിച്ചു.
നേരത്തെ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് 2005 ലും 2006 ലും ചൈനയിൽ നിന്ന് ഫണ്ട് ലഭിച്ചതായി ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ആരോപിച്ചിരുന്നു. പുതിയ ആരോപണങ്ങള്‍ കോണ്‍ഗ്രസിന് തലവേദനയാകുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam