പരിക്കേറ്റവരെ ജമ്മുവിലെ ജിഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതർ പറഞ്ഞു.
ശ്രീനഗർ: ജമ്മു കാഷ്മീരിലെ രജൗരിയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ചയായിരുന്നു സംഭവം.
സുരൻകോട്ടിൽനിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന ബസ് റോഡിൽനിന്നു തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു. സിയോട്ട് ലംബാരി എന്ന സ്ഥലത്ത് വച്ചാണ് അപകടം നടന്നത്.
പരിക്കേറ്റവരെ ജമ്മുവിലെ ജിഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതർ പറഞ്ഞു. സംഭവസ്ഥലത്ത് തിരച്ചിലും രക്ഷപ്രവര്‍ത്തനവും പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.