'ലെറ്റ് കശ്മീര്‍ സ്പീക്ക്' കാംപയിന്റെ ഭാഗമായി ദില്ലിയിൽ റാലി

Published : Mar 14, 2023, 11:28 PM IST
'ലെറ്റ് കശ്മീര്‍ സ്പീക്ക്' കാംപയിന്റെ ഭാഗമായി ദില്ലിയിൽ റാലി

Synopsis

'ലെറ്റ് കശ്മീര്‍ സ്പീക്ക്' കാംപയിന്റെ ഭാഗമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദില്ലിയിൽ നാളെ റാലി. 

ദില്ലി:  'ലെറ്റ് കശ്മീര്‍ സ്പീക്ക്' കാംപയിന്റെ ഭാഗമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദില്ലിയിൽ നാളെ റാലി. എല്ലാ കശ്മീരി രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുക, ജമ്മു കശ്മീരിലെ മാധ്യമ നിയന്ത്രണങ്ങളും അടിച്ചമർത്തലും പിൻവലിക്കുക എന്നീ ആവശ്യങ്ങളാണ് റാലിയുടെ ഭാഗമായി പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്.  ഐടിഒ മെട്രോ സ്റ്റേഷന് സമീപമുള്ള ഗാന്ധി പീസ് ഫൗണ്ടേഷനിൽ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 

നന്ദിത നരെയ്ൻ, മിർ ഷാഹിദ് സലീം, സഞ്ജയ് കാക്ക്, ഹസ്നൈൻ മസൂദി, എം വൈ തരിഗാമി, അനിൽ ചാമാദി എന്നിവര്‍ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ മോദി സർക്കാരിന്റെ അടിച്ചമർത്തൽ നയങ്ങൾക്കെതിരെയും സംസ്ഥാന സര്‍ക്കാര്‍ അടിച്ചമർത്തലുകൾക്കെതിരെയുമാണ് കാംപെയിൻ എന്നാണ് പ്രചാരണം. 

അതേസമയം, റാലിക്ക് പാക് ബന്ധമുള്ള  ഓപ്പറേഷൻ കാശ്മീർ, ഖലിസ്ഥാൻ ഗ്രൂപ്പായ  കെ2  കാമ്പെയ്‌ന് സോഷ്യൽ മീഡിയയിൽ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഖലിസ്ഥാൻ വാദികളും റാലിയിൽ പങ്കെടുക്കുമെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യ നിയമവിരുദ്ധമായി പിടിച്ചെടുത്ത കശ്മീരിലെ എല്ലാ അടിച്ചമര്‍ത്തലുകൾക്കും എതിരെയാണ് റാലിയെന്നും പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read more: അറസ്റ്റിനായി വീണ്ടും പൊലീസെത്തി, പിന്നാലെ ഇമ്രാന്‍റെ വീഡിയോ! പ്രവർത്തകർ സംഘടിച്ചെത്തി; പാകിസ്ഥാനിൽ വൻ സംഘർഷം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിയുമായി കൂട്ടുകൂടാൻ ബിഎൻപി: ദേശീയ അധ്യക്ഷൻ നിതിൻ നബീന് കത്തയച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി; രാഷ്ട്രീയ-നയതന്ത്ര സൗഹൃദം ലക്ഷ്യം
ബിജെപി വീണ്ടും ജനങ്ങളെ ചതിച്ചെന്ന് കെജ്രിവാൾ, 'ഓപ്പറേഷൻ ലോട്ടസ്' എന്ന് സഞ്ജയ് സിങ്; 'പഞ്ചാബിലെ ജനങ്ങൾ മോദിക്കും ഷാക്കും എംപിമാർക്കും മാപ്പ് നൽകില്ല'