പ്രവാചക നിന്ദ : പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വ്യക്തിവിവരം പുറത്തുവിട്ടതിൽ വിശദീകരണം തേടി ജാർഖണ്ഡ് സർക്കാർ

Published : Jun 16, 2022, 08:49 AM IST
പ്രവാചക നിന്ദ : പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വ്യക്തിവിവരം പുറത്തുവിട്ടതിൽ വിശദീകരണം തേടി ജാർഖണ്ഡ് സർക്കാർ

Synopsis

റാഞ്ചി സീനിയർ സ്പെഷ്യൽ സൂപ്രണ്ടിൽ നിന്നാണ് വിശദീകരണം തേടിയത്, നോട്ടീസ് പതിച്ച നടപടി നിയമവിരുദ്ധമെന്ന് ജാ‍ർഖണ്ഡ് ആഭ്യന്തര വകുപ്പ് സെക്രട്ടറി

ജാർഖണ്ഡ്: പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച്  റാഞ്ചിയിൽ ജൂൺ 10ന് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ ഫോട്ടോ പതിച്ച നോട്ടീസ് പുറത്തിറക്കിയ സംഭവം നിയമവിരുദ്ധമെന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറി. നോട്ടീസ് പുറത്തിറക്കിയ സംഭവത്തിൽ രാജീവ് അരുൺ ഏക്ക, റാഞ്ചി സീനിയർ സ്പെഷ്യൽ സൂപ്രണ്ടിൽ നിന്ന് വിശദീകരണം തേടി. പ്രതിഷേധത്തിൽ പങ്കെടുത്തത്തിന്റെ പേരിൽ വ്യക്തിവിവരങ്ങൾ തടസ്സപ്പെടുത്തരുതെന്ന് അലഹാബാദ് ഹൈക്കോടതി, കഴിഞ്ഞ ദിവസം യുപി സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറി റാഞ്ചി എസ്എസ്‍പിക്ക് നോട്ടീസ് നൽകിയത്. നോട്ടീസ് പതിച്ചതിന്റെ കാരണം വ്യക്തമാക്കാൻ എസ്എസ്‍പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് നടപടിയെന്നും  രാജീവ് അരുൺ ഏക്ക ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബിജെപി നേതാക്കളുടെ നബിവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഈ മാസം 10ന് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ഉണ്ടായ പ്രതിഷേധത്തിൽ റാഞ്ചിയിൽ, രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ 29 പേരെ അറസ്റ്റ് ചെയ്ത റാഞ്ചി പൊലീസ്, ചൊവ്വാഴ്ച 30 പേരുടെ വ്യക്തിവിവരങ്ങൾ ഉൾപ്പെടുത്തി നോട്ടീസുകൾ പുറത്തിറക്കുകയായിരുന്നു. സംഭവം വിവാദമായതോടെ നോട്ടീസുകൾ നീക്കം ചെയ്തു. സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും പരിഹരിച്ച ശേഷം നോട്ടീസുകൾ വീണ്ടും പതിക്കും എന്ന് വ്യക്തമാക്കിയായിരുന്നു ഈ നടപടി. 

അതേസമയം, ഈ മാസം 10ന് ഉണ്ടായ സംഘ‌ർഷത്തിൽ പങ്കെടുത്തവരുടെ ഫോട്ടോ പൊതുഇടങ്ങളിലും വീടുകളിലും പതിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് യുപി പൊലീസ്. ഒളിവിൽ പോയവർ കീഴടങ്ങാത്ത സാഹചര്യത്തിലാണ് നടപടി. ഇവരുടെ ചിത്രം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും യുപി പൊലീസ് വ്യക്തമാക്കി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും അക്രമം നടത്തുന്ന ദൃശ്യങ്ങൾ ഉള്ളതിനാൽ ആളെ കണ്ടെത്താൻ പ്രയാസമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. 

ഇതിനിടെ, നബി വിരുദ്ധ പരാമർശത്തിൽ പ്രതിഷേധം തുടരാനുള്ള സാഹചര്യത്തിൽ വെള്ളിയാഴ്ച നമസ്കാരം നടക്കുന്ന നാളെ, സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയതായി ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. ജുമാ നമസ്കാരത്തിന് ശേഷം പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ച നിയോഗിച്ചതിന്റെ പത്തിരട്ടി പൊലീസകാരെ വിന്യസിക്കാനാണ് നീക്കം. മദ്രസകളിലെയും പള്ളികളിലെയും ചുമതലകളിൽ ഉള്ളവരോട് നിരന്തരം ചർച്ച നടത്തുന്നുണ്ട് എന്നും പൊലീസ് വ്യക്തമാക്കി. 

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദാ പരാമർശത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഈ പ്രതിഷേധത്തിൽ പങ്കെടുത്ത 40 പേർ ഇപ്പോഴും ഒളിവിലാണ്. ഇവർ പൊലീസിന് മുന്നിൽ കീഴടങ്ങിയില്ലെങ്കിൽ, വാറണ്ട് പുറത്തിറക്കുമെന്നും, വീടുകൾ ലേലം ചെയ്യുമെന്നും യുപി പൊലീസ് അറിയിച്ചു. 

ജൂൺ 10ന് യുപിയിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം വഹിച്ചുവെന്ന് പൊലീസ് പറയുന്ന ജാവേദ് അഹമ്മദിന്റെ വീട്ടിൽ നിന്ന് പരിശോധനയ്ക്കിടെ കണ്ടെത്തിയ വസ്തുക്കളുടെ വിവരം യുപി പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ജനങ്ങളോട് വലിയരീതിയിൽ  ജനങ്ങളോട് ഒത്തുകൂടാൻ ആഹ്വാനം ചെയ്യുന്ന ലഘുലേഖകൾ ഉൾപ്പെടെ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. ജാവേദിന്റെ വീട് കഴിഞ്ഞ ദിവസം യുപി പൊലീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല