
ദില്ലി: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഫോറൻസിക്ക് റിപ്പോർട്ട് സമർപ്പിച്ചു. വീര്യമേറിയ ആർഡിഎക്സും അമോണിയം നൈട്രേറ്റും ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് കണ്ടെത്തി. ആക്രമണത്തിന്റെ ഭീകരത വർധിപ്പിക്കാനാണ് ആർഡിഎക്സ് ഉപയോഗിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സെന്റർ ഫോറസൻസിക് സയൻസ് ലബോട്ടറിയിലെ വിദഗ്ധരാണ് റിപ്പോർട്ട് അന്വേഷണ സംഘത്തിന് സമർപ്പിച്ചത്. ആർഡിഎക്സും അമോണിയം നൈട്രേറ്റും നിറച്ച മാരുതി ഇക്കോ കാറാണ് സിആർപിഎഫ് വാഹനത്തിന് നേരെ ഇടിച്ചുകയറ്റിയത്. ഇടിയുടെ ആഘാതത്തിൽ കാറിലുള്ള സ്ഫോടനവസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു.
ഫെബ്രുവരി 14 നാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. ജമ്മു കശ്മീരിലെ പുല്‍വാമയിലെ ദേശീയ പാതയില്‍ വെച്ച് ഭീകരൻ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനിടയിലേക്ക് ഇടിച്ചുകയറ്റി ആക്രമണം നടത്തുകയായിരുന്നു. 40 ജവാന്മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam