ധൻകറിന്റെ രാജി: ആരോ​ഗ്യം മാത്രമല്ല കാരണം, 'ഉപരാഷ്ട്രപതിയുടെ നീക്കം പലപ്പോഴും പരിധി ലംഘിച്ചു' -റിപ്പോർട്ട്

Published : Jul 23, 2025, 07:58 AM ISTUpdated : Jul 23, 2025, 08:00 AM IST
jagdeep dhankar

Synopsis

രാജ്യസഭാ ചെയർമാൻ എന്ന നിലയിൽ ധൻകർ പ്രതിപക്ഷ എംപിമാരുടെ പ്രമേയം സർക്കാരിനെ അറിയിക്കാതെ അംഗീകരിച്ചപ്പോൾ സർക്കാർ പ്രതിസന്ധിയിലായി.

ദില്ലി: ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകറിന്റെ രാജിക്ക് പിന്നിൽ ആരോഗ്യപരമായ കാരണങ്ങൾ മാത്രമല്ലെന്ന് റിപ്പോർട്ട്. ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്ന് പണക്കെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ, പ്രതിപക്ഷ എംപിമാർ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന ധൻഖറിന്റെ ആഹ്വാനം കേന്ദ്ര സർക്കാരിന് ഇഷ്ടമാകാത്തത് രാജിയിലേക്ക് നയിച്ച രാഷ്ട്രീയ കാരണങ്ങളാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജസ്റ്റിസ് വർമ്മയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം കേന്ദ്രം തയ്യാറാക്കുകയും പ്രതിപക്ഷ എംപിമാരിൽ നിന്ന് ഒപ്പുകൾ വാങ്ങുകയും ലോക്സഭയിൽ അവതരിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.

രാജ്യസഭാ ചെയർമാൻ എന്ന നിലയിൽ ധൻകർ പ്രതിപക്ഷ എംപിമാരുടെ പ്രമേയം സർക്കാരിനെ അറിയിക്കാതെ അംഗീകരിച്ചപ്പോൾ സർക്കാർ പ്രതിസന്ധിയിലായി. തുടർന്ന് ബിജെപിയിലും കേന്ദ്ര സർക്കാറിലും വൈസ് പ്രസിഡന്റിനെതിരെയുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആറ് മാസം മുമ്പ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്ന ധൻകറിന് ഇപ്പോൾ ചില പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ധൻകർ പലപ്പോഴും പരിധി ലംഘിക്കുന്നുവെന്നും കേന്ദ്രത്തിന് അഭിപ്രായമുണ്ടായിരുന്നു. ഇക്കാര്യം ഭരണപക്ഷ എംപിമാർ പരാതിപ്പെട്ടെന്നും സൂചനയുണ്ട്.

ജസ്റ്റിസ് വർമ്മയ്‌ക്കെതിരായ പ്രതിപക്ഷ എംപിമാരുടെ നിർദ്ദേശം ധൻഖർ അംഗീകരിച്ചു എന്നു മാത്രമല്ല, സർക്കാരിനെ അറിയിച്ചില്ലെന്നും പറയുന്നു. സർക്കാരിനെ അറിയിച്ചിരുന്നെങ്കിൽ, ഭരണകക്ഷിയിലെ എംപിമാരും പ്രമേയത്തിൽ ഒപ്പുവെക്കുമായിരുന്നുവെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ലോക്‌സഭയിൽ പ്രമേയം അവതരിപ്പിക്കാനുള്ള സർക്കാരിന്റെ പദ്ധതിക്ക് എതിരായിരുന്നു ഈ തീരുമാനം എന്നും പറയുന്നു.

ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിൽ സർക്കാർ അസ്വസ്ഥരാണെന്നും ധൻകറിന്റെ നീക്കം ഈ വിഷയത്തിൽ നേതൃത്വത്തെ ദുർബലപ്പെടുത്തുമെന്നും വൃത്തങ്ങൾ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ പ്രമേയം ഉപരാഷ്ട്രപതി അംഗീകരിച്ചതിനുശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുതിർന്ന മന്ത്രിമാരുടെ ഒരു യോഗം നടന്നു. തുടർന്ന് മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാളായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ഓഫീസിൽ മന്ത്രിമാർ യോ​ഗം ചേർന്നു. ഭരണകക്ഷിയിലെ എല്ലാ രാജ്യസഭാ എംപിമാരെയും യോ​ഗത്തിലേക്ക് ക്ഷണിച്ചു. പത്ത് പേരടങ്ങുന്ന ഗ്രൂപ്പുകളായി ബിജെപി എംപിമാരെ ക്ഷണിച്ച് പ്രധാന പ്രമേയത്തിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. എൻഡിഎയിലെ മറ്റ് എംപിമാരുടെ ഒപ്പുകളും ആവശ്യപ്പെട്ടു. ഈ സംഭവ വികാസങ്ങൾ ധൻകറിനെ അറിയിക്കുകയും ചെയ്തു. മറ്റ് നടപടികളിലേക്ക് കടക്കും മുമ്പ് രാജിവെച്ചൊഴിയുകയാണെന്ന് ധൻകറും അറിയിച്ചു. തുടർന്നാണ് ആരോ​ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രാജിക്കത്ത് നൽകിയത്.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'