ദില്ലിയിലിറക്കാൻ അനുവദിക്കാത്ത ഫ്ലോട്ട്, ചെന്നൈയിലിറക്കി കയ്യടി നേടി സ്റ്റാലിൻ; തമിഴകത്താകെ പ്രദർശനം

By Web TeamFirst Published Jan 26, 2022, 5:06 PM IST
Highlights

ചെന്നൈയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഗവർണർ ആർ എൻ രവിയും മുഖ്യമന്ത്രി എം കെ സ്റ്റാലിനുമടക്കം പ്രമുഖർപങ്കെടുത്തു

ചെന്നൈ: ദില്ലിയിലെ റിപ്പബ്ലിക് ദിന (Republic Day) പരേഡിൽ പ്രദർശാനുമതി നിഷേധിച്ച ഫ്ലോട്ട് തമിഴ്നാട് ചെന്നൈയിലെ റിപ്പബ്ലിക് പരേഡിൽ പ്രദർശിപ്പിച്ചു. സ്വാതന്ത്യ സമര സേനാനികളായ വി.ഒ.ചിദംബരം പിള്ള, റാണിവേലു നാച്യാർ, വീര പാണ്ഡ്യ കട്ടബൊമ്മൻ, മരുതുപാണ്ഡ്യാർസഹോദരങ്ങൾ, മഹാകവി സുബ്രഹ്മണ്യഭാരതി തുടങ്ങിയവരുടെരൂപങ്ങളാണ് ഫ്ലോട്ടിൽ ഉൾപ്പെടുത്തിയത്. ഇത് കൂടാതെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തമിഴ്നാട് എന്ന വിഷയത്തെ അധികരിച്ച് മറ്റ്മൂന്ന് ഫ്ലോട്ടുകൾ കൂടി റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിച്ചു.

തമിഴ്നാട്ടിലെ മറ്റ് നഗരങ്ങളിലും വരും ദിവസങ്ങളിൽ ഈ നിശ്ചലദൃശ്യങ്ങൾ പ്രദർശിപ്പിക്കാനാണ് സ്റ്റാലിൻ സർക്കാരിന്‍റെ തീരുമാനം. ചെന്നൈയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഗവർണർ ആർ എൻ രവിയും മുഖ്യമന്ത്രി എം കെ സ്റ്റാലിനുമടക്കം (MK Stalin) പ്രമുഖർപങ്കെടുത്തു. കൊവിഡ് വ്യാപനം കാരണം പൊതുജനങ്ങൾക്ക് പരേഡ്ഗ്രൗണ്ടിൽ പ്രവേശനം ഇല്ലായിരുന്നു. ഏഴായിരത്തോളം പൊലീസുകാരെയാണ് റിപ്പബ്ലിക് ദിന സുരക്ഷക്കായി ചെന്നൈയിൽവിന്ന്യസിച്ചിരുന്നത്.

 

வீரம் செறிந்த நமது வரலாறு ஒளி மிகுந்த சூரியன் போல் நமது நெஞ்சங்களில் என்று சுடர்விட்டுக் கொண்டே இருக்கும்!

யாராலும் மாற்றவோ மறைக்கவோ தடுக்கவோ முடியாது! pic.twitter.com/5Y6x3vBJgH

— M.K.Stalin (@mkstalin)

சமூக விடுதலையிலும் தேச விடுதலையிலும் முதல் குரல் தமிழகத்தில் இருந்தே ஒலித்திருக்கிறது.

தமிழக விடுதலை வீரர்களின் திருவுருவச் சிலைகள் உள்ள அலங்கார ஊர்திகளை, டெல்லி -இல் இடம்பெறாமல் தடுக்கலாம்; ஆனால் அவை இன்று நம் வரலாற்றைச் சுமந்து தமிழ்நாடெங்கும் செல்கிறது! pic.twitter.com/1bkug8w8Zr

— M.K.Stalin (@mkstalin)

 

റിപ്പബ്ലിക്ക് ദിന പരേഡ് നിശ്ചല ദൃശ്യം, ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ല; വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രം 

click me!