തിരുത്തൽ വേണമെന്ന് ആർഎസ്എസ്: കേന്ദ്രമന്ത്രിസഭയിലും ബിജെപിയിലും പുനസംഘടനയ്ക്ക് സാധ്യത

Published : Jun 05, 2021, 12:59 PM IST
തിരുത്തൽ വേണമെന്ന് ആർഎസ്എസ്: കേന്ദ്രമന്ത്രിസഭയിലും ബിജെപിയിലും പുനസംഘടനയ്ക്ക് സാധ്യത

Synopsis

കൊവിഡ് രണ്ടാം തരംഗം മുൻകൂട്ടി കാണുന്നതിലുണ്ടായ വീഴ്ച, ബിജെപിക്കും സർക്കാരിനും എതിരെ മധ്യവർഗ്ഗത്തിൽ കാണുന്ന രോഷം, പശ്ചിമ ബംഗാളിലേറ്റ കനത്ത തിരിച്ചടി.

ദില്ലി: കേന്ദ്രമന്ത്രിസഭയിലും ബിജെപിയിലും മാറ്റങ്ങൾക്ക് സാധ്യത. കൊവിഡിനു ശേഷമുള്ള ജനരോഷം ഉൾപ്പടെ വിലയിരുത്താൻ ബിജെപി ജനറൽ സെക്രട്ടറിമാരുടെ യോഗം ദില്ലിയിൽ തുടങ്ങി. തിരുത്തൽ നടപടികൾ വേണം എന്ന നിർദ്ദേശം ആർഎസ്എസ് സർക്കാരിനു നൽകിയ പശ്ചാത്തലത്തിൽ കൂടിയാണ് യോഗം.

കൊവിഡ് രണ്ടാം തരംഗം മുൻകൂട്ടി കാണുന്നതിലുണ്ടായ വീഴ്ച, ബിജെപിക്കും സർക്കാരിനും എതിരെ മധ്യവർഗ്ഗത്തിൽ കാണുന്ന രോഷം, പശ്ചിമ ബംഗാളിലേറ്റ കനത്ത തിരിച്ചടി. ബിജെപി നേതൃയോഗം ചേരുമ്പോൾ പാർട്ടിക്കു മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. കൊവിഡ് രണ്ടാം തരംഗം കുറയുന്നെങ്കിലും പ്രധാനമന്ത്രിയും അമിത്ഷായും ചേർന്നുള്ള നേതൃത്വത്തിൻറെ വിശ്വാസ്യതയ്ക്ക് തലസ്ഥാനഗരത്തിലെ ഉൾപ്പടെ കാഴ്ചകൾ ക്ഷതം ഏല്പിച്ചു. 

ജനരോഷം എങ്ങനെ തണുപ്പിക്കാം എന്നതാണ് പാർട്ടി പ്രധാനമായും ആലോചിക്കുന്നത്. ജനങ്ങളിലേക്ക് ഇറങ്ങാനുള്ള വഴികൾ തീരുമാനിക്കും. മന്ത്രിസഭയിലെ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് ഏറെ നാളായെങ്കിലും പുനസംഘടന നീണ്ടു പോകുകയാണ്. പാർട്ടിയിൽ നിന്ന് ചിലരെ മന്ത്രിസഭയിലേക്ക് കൊണ്ടു വരും. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങൾക്ക് മുൻഗണന നല്കും. ഇതുവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ ജ്യോതിരാദിത്യ സിന്ധ്യക്കുൾപ്പടെ അതൃപ്തിയുണ്ടെന്നാണ് സൂചന. കൂട്ടായ പ്രവർത്തനം ഉറപ്പാക്കണം എന്ന നിലപാട് ആർഎസ്എസും പ്രകടിപ്പിച്ചു കഴിഞ്ഞു. 

കർഷകസമരം തീർക്കാനാവാത്തതിലും സംഘപരിവാർ സംഘടനകൾക്ക് അമർഷമുണ്ട്. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ,ഗോവ എന്നീ അഞ്ചു സംസ്ഥാനങ്ങളിലേക്കാണ് അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കേണ്ടത്. അടുത്തവർഷം അവസാനം ഗുജറാത്തും ഹിമാചൽപ്രദേശും തെരഞ്ഞെടുപ്പിലേക്ക് പോകും. പഞ്ചാബ് ഒഴികെ എല്ലായിടത്തും ഭരണം ഇപ്പോൾ ബിജെപിക്കാണ്. കേരളത്തിലെ ഉൾപ്പടെ തെരഞ്ഞടുപ്പ് ഫലത്തെക്കുറിച്ചും രണ്ടു ദിവസത്തെ യോഗം വിലയിരുത്തുന്നുണ്ട്. മന്ത്രിസഭ പുനസംഘടന അടുത്ത മാസം വളിച്ചു ചേർക്കാൻ ആലോചിക്കുന്ന പാർലമെൻറ് സമ്മേളനത്തിനു മുമ്പ് ഉണ്ടാകാനാണ് സാധ്യത. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുഴൽക്കിണറിൽ വീണ മകളെ രക്ഷിക്കാൻ ജീവൻ പണയം വെച്ച് അച്ഛൻ; പിന്നാലെ ചാടി; 2 പേർക്കും രക്ഷയായി അഗ്നിരക്ഷാസേന
വിവാഹാഘോഷത്തിനിടെ പ്രതിശ്രുത വരൻ പിടിയിൽ, ലിവിംഗ് ടുഗെദർ പങ്കാളിയെ കൊന്ന് തലയറുത്തത് ദിവസങ്ങൾക്ക് മുൻപ്