'ഞങ്ങൾ പൊളിച്ചാൽ വല്ലതും ബാക്കി കിട്ടും, അവരാണെങ്കിൽ എല്ലാം നശിപ്പിക്കും'; സംഭലിൽ വീടുകൾ പൊളിച്ച് താമസക്കാര്‍

Published : Dec 18, 2024, 09:15 AM ISTUpdated : Dec 18, 2024, 09:30 AM IST
'ഞങ്ങൾ പൊളിച്ചാൽ വല്ലതും ബാക്കി കിട്ടും, അവരാണെങ്കിൽ എല്ലാം നശിപ്പിക്കും'; സംഭലിൽ വീടുകൾ പൊളിച്ച് താമസക്കാര്‍

Synopsis

ഉത്തർപ്രദേശ് പവർ കോർപ്പറേഷൻ സംഭലിലെ ന്യൂനപക്ഷ ആധിപത്യ പ്രദേശങ്ങളിൽ റെയ്ഡും ആരംഭിച്ചു. അനധികൃത നിർമാണം നടത്തിയെന്നാരോപിച്ച് അടുത്തിടെ നോട്ടീസ് നൽകിയ സമാജ്‌വാദി പാർട്ടി എംപി സിയാ ഉർ റഹ്മാൻ്റെ വീട്ടിൽ ചൊവ്വാഴ്ച സ്മാർട്ട് മീറ്റർ സ്ഥാപിച്ചു.

ബറേലി: സംഭലിൽ കൈയേറ്റമൊഴിപ്പിക്കലിനിടെ ക്ഷേത്രം കണ്ടെത്തിയ പ്രദേശത്തെ ന്യൂനപക്ഷ വിഭാ​ഗം താമസക്കാർ സ്വന്തം വീടുകൾ പൊളിച്ചുതുടങ്ങി. ഒരുവിഭാ​ഗമാളുകളാണ് വീടുകൾ പൊളിച്ച് തുടങ്ങിയത്. ജില്ലാ ഭരണകൂടം സ്ഥലത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും കയ്യേറ്റ വിരുദ്ധ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇവർ സ്വന്തം വീടുകൾ പൊളിച്ചു തുടങ്ങിയത്. കൈയേറ്റമാരോപിച്ച് ജില്ലാ അധികൃതർ എന്തായാലും വീടുകൾ പൊളിക്കുമെന്നും നമ്മൾ തന്നെ അതു ചെയ്താൽ വിലപിടിപ്പുള്ള വല്ലതും സംരക്ഷിക്കാമെന്നും അധികൃതർ പൊളിച്ചാൽ എല്ലാം നശിപ്പിക്കുമെന്നും താമസക്കാര്‍ പറഞ്ഞു.  

ഉത്തർപ്രദേശ് പവർ കോർപ്പറേഷൻ സംഭാലിലെ ന്യൂനപക്ഷ ആധിപത്യ പ്രദേശങ്ങളിൽ റെയ്ഡും ആരംഭിച്ചു. അനധികൃത നിർമാണം നടത്തിയെന്നാരോപിച്ച് അടുത്തിടെ നോട്ടീസ് നൽകിയ സമാജ്‌വാദി പാർട്ടി എംപി സിയാ ഉർ റഹ്മാൻ്റെ വീട്ടിൽ ചൊവ്വാഴ്ച സ്മാർട്ട് മീറ്റർ സ്ഥാപിച്ചു. ഇതുവരെ, ഡസൻ കണക്കിന് വീടുകളിൽ വൈദ്യുതി മോഷണം കണ്ടെത്തുകയും 1.3 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. ജമാ മസ്ജിദിന് സമീപമുള്ള സംഭാലിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി മോഷണം കണ്ടെത്താൻ പരിശോധന ആരംഭിച്ചെന്നും നിരവധി വീടുകളിൽ വൈദ്യുതി മോഷ്ടിക്കുന്നത് കണ്ടെത്തിയെന്നും അധികൃതർ പറഞ്ഞു. ക്രമസമാധാനം ഉറപ്പാക്കാൻ അധികാരികൾ കനത്ത രീതിയിൽ പൊലീസിനെ വിന്യസിച്ചു. 

കോടതി ഉത്തരവിനിടെ നവംബർ 24 ന് സംഭാലിൽ ഉണ്ടായ അക്രമത്തിൻ്റെ പശ്ചാത്തലത്തിലാണ് കയ്യേറ്റമൊഴിപ്പിക്കൽ. ജുമാ മസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ സർവേക്കിടെ ഉണ്ടായ അക്രമങ്ങളിലും വെടിവെപ്പിലും അഞ്ച് പേർ കൊല്ലപ്പെടുകയും 20ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുഗൾ ഭരണകാലത്ത് തകർത്തതായി പറയപ്പെടുന്ന ഒരു ഹിന്ദു ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് മസ്ജിദ് നിർമ്മിച്ചതെന്ന അവകാശവാദത്തെ തുടർന്നാണ് സർവേ ആരംഭിച്ചത്. സർവേ ഉത്തരവിനെതിരായ മസ്ജിദ് കമ്മിറ്റിയുടെ വെല്ലുവിളി അലഹബാദ് ഹൈക്കോടതി പരി​ഗണിക്കുന്നതുവരെ  നടപടികൾ നിർത്തിവയ്ക്കാൻ സംഭാൽ വിചാരണ കോടതിയോട് സുപ്രീം കോടതി നിർദ്ദേശിച്ചു.

Read More... സംഭാലിലെ ക്ഷേത്രക്കിണറ്റിൽ നിന്നും 3 വി​ഗ്രഹങ്ങൾ കണ്ടെത്തി, കാർബൺ ഡേറ്റിങ് ആവശ്യപ്പെട്ട് എഎസ്ഐക്ക് കത്ത്

അതിനിടെയാണ് പള്ളിക്ക് ഒരുകിലോമീറ്റർ അപ്പുറം പുരാതന ക്ഷേത്രം കണ്ടെത്തിയെന്ന അവകാശവാദവുമായി ജില്ലാ അധികൃതർ രം​ഗത്തെത്തിയത്. ക്ഷേത്രവും ക്ഷേത്രക്കിണറും കണ്ടെത്തിയെന്നാണ് അറിയിച്ചത്. വി​ഗ്രഹങ്ങളും ലഭിച്ചെന്ന് അറിയിച്ചു. 1978ലെ കലാപത്തിന് ശേഷം അടച്ചിട്ട ക്ഷേത്രമാണ് തുറന്നതെന്നാണ് അധികൃതരുടെ വാദം. ക്ഷേത്രത്തിൻ്റെ പഴക്കം നിർണ്ണയിക്കാൻ കാർബൺ ഡേറ്റിംഗ് നടത്താൻ എഎസ്ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  

Asianet News Live

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?