
അഗര്‍ത്തല: അഞ്ച് കുട്ടികളും രണ്ടു സ്ത്രീകളുമടക്കം 12 ഓളം രോഹിംഗ്യന്‍ മുസ്ലീം അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ അനുവാദം ലഭിക്കാത്തതിനെത്തുടര്‍ന്ന് ത്രിപുര അതിര്‍ത്തിയില്‍ തുടരുന്നതായി റിപ്പോര്‍ട്ട്.
ത്രിപുരയിലെ ഇന്ത്യ-ബംഗ്ലാദേശ് ബോര്‍ഡറിലാണ് മൂന്നു ദിവസമായി സംഘം തങ്ങുന്നതെന്ന് ബിഎസ്എഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ത്രിപുരയിലെ ബോക്സാനഗര്‍ വഴി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു അഭയാര്‍ത്ഥികള്‍. ഇത് ശ്രദ്ധയില്‍ പെട്ട ഇന്ത്യന്‍ സൈന്യം ഇവരെ തടയുകയായിരുന്നു.
ഇന്ത്യ-ബംഗ്ലാദേശ് രാജ്യങ്ങളിലെ ഉന്നത സംഘം യോഗം ചേര്‍ന്ന് ഇവരെ മടക്കി അയക്കാന്‍ തീരുമാനിച്ചെങ്കിലും അത് കൂട്ടാക്കാതെ ഇവര്‍ അതിര്‍ത്തിയില്‍ തുടരുകയാണ്. ബംഗ്ലാദേശിലെ ചിറ്റഗോംങിലെ രോഹിംഗ്യന്‍ ക്യാമ്പില്‍ നിന്നുള്ളവരാണ് ഇവരെന്നാണ് രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam