
ദില്ലി: ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്താൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഗോരഖ്പൂരിലായിരിക്കും ഇന്ന് കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലത്തിൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നതിനാൽ ഉച്ചക്ക് ശേഷമായിരിക്കും കൂടിക്കാഴ്ചയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മോഹൻ ഭഗവതിന്റെ വിമർശനം ചർച്ചയായിരുന്നു. എൻഡിഎയും ഇന്ത്യാമുന്നണിയും ജനത്തെ വിഭജിക്കുന്ന തരത്തിലാണ് പ്രചാരണം നടത്തിയതെന്നായിരുന്നു ആർഎസ്എസ് മേധാവിയുടെ വിമർശനം.
പിന്നാലെ, മറ്റൊരു ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറും ബിജെപിക്കെതിരെ വിമർശനവുമായി രംഗത്തെത്തി. രാമന്റെ അനുയായികളായിരുന്നവർ അഹങ്കാരികളായി മാറിയതുകൊണ്ടാണ് സീറ്റ് കുറഞ്ഞതെന്നായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ ഒളിയമ്പ്. വിവാദമായതോടെ അദ്ദേഹം നിലപാട് മാറ്റി. ബിജെപി നേതാക്കളോ മറ്റ് ആർഎസ്എസ് നേതാക്കളോ പിന്നീട് ഇത് സംബന്ധിച്ച് അഭിപ്രായ പ്രകടനമൊന്നും നടത്തിയില്ല. എന്തായിരിക്കും യോഗിയും ഭാഗവകും ചർച്ച നടത്തുക എന്ന കാര്യത്തിൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
Read More.... വിദ്യാർഥിയുടെ പ്രതികാരം: പ്രൊഫസറെ കോളേജിൽ കയറി അടിച്ച് കണ്ണിൽ മുളകുപൊടിയെറിഞ്ഞു, ഗുരുതര പരിക്ക്
2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 370 സീറ്റുകൾ ഒറ്റക്ക് നേടുകയെന്ന ലക്ഷ്യത്തോടെ ശക്തമായ പ്രചാരണം നടത്തിയ ബിജെപി 240 സീറ്റുകളിലൊതുങ്ങി. നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും പിന്തുണയോടെയാണ് മോദി സർക്കാർ മൂന്നാമതും അധികാരത്തിലേറിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam