50 ശതമാനം ഇളവിൽ പഴയ പിഴ തീർക്കാൻ എത്തിയവർ ഞെട്ടി! ചിലർക്ക് 10 ചലാൻ, ചിലർക്ക് 30, 60 വരെ ലഭിച്ചവർ; ആദ്യ ദിനം ലഭിച്ചത് 12.5 ലക്ഷം

Published : Apr 28, 2026, 02:01 PM IST
RTO Ernakulam

Synopsis

എറണാകുളത്ത് പഴയ ട്രാഫിക് നിയമലംഘനങ്ങൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതോടെ നടന്ന ഇ-ചെലാൻ അദാലത്തിൽ വൻ തിരക്ക്. പിഴയടക്കാൻ എത്തിയ പലരും 10 മുതൽ 60 വരെ ചലാനുകൾ കണ്ട് ഞെട്ടി. ആദ്യ ദിനം 332 ചെലാനുകളിലായി 12.5 ലക്ഷം രൂപ പിഴയായി പിരിച്ചെടുത്തു.

കൊച്ചി: പഴയ ട്രാഫിക് നിയമനലംഘനങ്ങൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതോടെ എറണാകുളം എൻഫോഴ്സ്മെന്റ് ആർടി ഓഫീസ് ഇ-ചെലാൻ അദാലത്ത് തിരക്കിൽ മുങ്ങി. ആദ്യ ദിനം തന്നെ ലക്ഷക്കണക്കിന് രൂപയാണ് പിഴയിനത്തിൽ അടച്ചത്. വാഹന നമ്പർ പരിശോധിക്കാൻ എത്തിയ പലർക്കും കാത്തിരുന്നത് ഞെട്ടലായിരുന്നു. ചിലർക്ക് 10 ചെലാൻ, ചിലർക്ക് 30, ഒരാൾക്ക് 60 വരെ നിയമ ലംഘനങ്ങൾ കണ്ടെത്തി. സീറ്റ് ബെൽറ്റ് ഇടാതിരിക്കുക, ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യൽ, ട്രിപ്പിൾ റൈഡിങ് തുടങ്ങിയവയാണ് കൂടുതലും രേഖപ്പെടുത്തിയ നിയമ ലംഘനങ്ങൾ. മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്ന് നടത്തുന്ന ‘അമ്നസ്റ്റി സ്കീം 2026’യുടെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. കളക്ടറേറ്റ് സമുച്ചയത്തിലുള്ള ഓഫീസിലേക്ക് തിങ്കളാഴ്ച രാവിലെ മുതൽ തന്നെ വാഹന ഉടമകൾ ഒഴുകിയെത്തി. മൊബൈലിൽ ലഭിച്ച പിഴ സന്ദേശങ്ങൾ അവഗണിച്ചവരാണ് കൂടുതലും ഇവിടെ എത്തിയത്.

വാദങ്ങൾ ഉന്നയിച്ചവർക്ക് മുന്നിൽ ഉദ്യോഗസ്ഥർ ഫോട്ടോ തെളിവുകൾ കാട്ടിയതോടെ പലരും പിഴ അടയ്ക്കാൻ തയ്യാറായി. പൂർണ തുക അടയ്ക്കേണ്ട സ്ഥാനത്ത് പകുതി തുക കൊണ്ട് തീർപ്പാക്കാമെന്നത് വാഹന ഉടമകൾക്ക് വലിയ ആശ്വാസമായി. രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ നടന്ന അദാലത്തിൽ 332 ചെലാനുകൾ തീർപ്പാക്കി. ഇതിലൂടെ 12.5 ലക്ഷം രൂപ പിഴയായി പിരിഞ്ഞതായി എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക് അറിയിച്ചു. ചിലർക്ക് 30 മുതൽ 60 വരെ നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി. കോടതിയിൽ എത്തിയ കേസുകൾക്കും പ്രത്യേക അനുമതിയോടെ അദാലത്തിലേക്ക് തിരിച്ച് വിളിച്ച് പിഴ അടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു.

ഈ മാസം 30 വരെ തുടരുന്ന അദാലത്ത്, 2024 ഡിസംബർ 31 വരെ രേഖപ്പെടുത്തിയ പിഴകൾക്ക് ഇളവോടെ തീർപ്പാക്കാനുള്ള അവസരമാണ്. സമയം കഴിഞ്ഞാൽ പിഴ മുഴുവനായി അടയ്ക്കേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഓൺലൈൻ വഴിയും പണമടയ്ക്കാനുള്ള സൗകര്യം ലഭ്യമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എല്ലായിടത്തും ബിജെപി മുന്നിൽ, കോൺ​ഗ്രസും ആം ആദ്മിയും കിതയ്ക്കുന്നു, ​ഗുജറാത്ത് തദ്ദേശ തെര‍ഞ്ഞെടുപ്പിൽ വലിയ നേട്ടത്തിലേക്ക് ബിജെപി
'കോൺ​ഗ്രസ് സ്ത്രീ വിരുദ്ധ പാർട്ടിയാണെന്ന് സ്വകാര്യ സംഭാഷണത്തിൽ ശശി തരൂർ സമ്മതിച്ചു'; വെട്ടിലാക്കി കേന്ദ്രമന്ത്രി റിജിജു