മതസൗഹാര്‍ദ്ദം വളര്‍ത്തുന്നതിന് ക്ഷേത്രവും പള്ളിയും നിര്‍മിക്കാനൊരുങ്ങി ഹാമിദ് അന്‍സാരിയുടെ ഭാര്യ

Published : Jul 15, 2019, 05:22 PM ISTUpdated : Jul 15, 2019, 05:23 PM IST
മതസൗഹാര്‍ദ്ദം വളര്‍ത്തുന്നതിന് ക്ഷേത്രവും പള്ളിയും നിര്‍മിക്കാനൊരുങ്ങി ഹാമിദ് അന്‍സാരിയുടെ ഭാര്യ

Synopsis

സമീപ ദിവസങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുനേരെ ആക്രമണമുണ്ടാകുകയും നിര്‍ബന്ധിപ്പിച്ച് ജയ് ശ്രീരാം വിളിപ്പിക്കുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനായി ഒരേ കോമ്പൗണ്ടില്‍ ക്ഷേത്രവും പള്ളിയും നിര്‍മിക്കുന്നത്.

ദില്ലി: മദ്റസ വളപ്പില്‍ ക്ഷേത്രവും മുസ്ലിം പള്ളിയും നിര്‍മിക്കാനൊരുങ്ങി മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി. മതസൗഹാര്‍ദ്ദം ശക്തിപ്പെടുത്താനും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ക്ഷേത്രവും പള്ളിയും നിര്‍മിക്കുന്നതെന്ന് അവര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. അലിഗഢിലാണ് സല്‍മ അന്‍സാരിയുടെ നേതൃത്വത്തില്‍ മദ്റസ നടത്തുന്നത്. 

ക്ഷേത്രവും പള്ളിയും നിര്‍മിക്കുന്നതിലൂടെ ഇന്ത്യയിലെ മറ്റ് മദ്റസകള്‍ക്ക് മാതൃകയാകുമെന്നാണ് പ്രതീക്ഷ. വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ത്ഥനക്കായി പുറത്തുപോകേണ്ട സാഹചര്യം ഇല്ലാതാകുമെന്നും അവര്‍ പറഞ്ഞു. മദ്റയിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ പൂര്‍ണമായും തനിക്കാണെന്നും അതുകൊണ്ടാണ് മദ്റസ വളപ്പില്‍ ക്ഷേത്രവും പള്ളിയും നിര്‍മിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

സമീപ ദിവസങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുനേരെ ആക്രമണമുണ്ടാകുകയും നിര്‍ബന്ധിപ്പിച്ച് ജയ് ശ്രീരാം വിളിപ്പിക്കുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനായി ഒരേ കോമ്പൗണ്ടില്‍ ക്ഷേത്രവും പള്ളിയും നിര്‍മിക്കുന്നത്. ആള്‍ക്കൂട്ട ആക്രമണത്തിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും സല്‍മ അന്‍സാരി ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്
സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്