വീട്ടിലെത്തിച്ച് കൂൾഡ്രിങ്സ് നൽകി, അച്ഛനെത്തുമ്പോൾ മകൻ ബെഡിൽ, അടുത്ത് സുഹൃത്തും, സ്വവർഗാനുരാഗം കൊലയിൽ കലാശിച്ചു

Published : Jul 06, 2025, 04:31 PM ISTUpdated : Jul 06, 2025, 05:23 PM IST
Cool drinks to beat  summer heat

Synopsis

മുംബൈയിൽ പതിനാറുകാരനായ കൗമാരക്കാരൻ മരിച്ച നിലയിൽ കണ്ടെത്തി. 

മുംബൈ: മുംബൈയിൽ രണ്ട് കൗമാരക്കാർ തമ്മിലുള്ള സ്വവർഗ്ഗാനുരാഗം കൊലപാതകത്തിൽ കലാശിച്ചു. 16 വയസ്സുകാരനായ പങ്കാളിയെ വിഷം കലർത്തിയ കൂൾഡ്രിങ്സ് നൽകി കൊലപ്പെടുത്തി എന്നാണ് 19 വയസ്സുകാരനായ പ്രതിക്കെതിരെ കൊല്ലപ്പെട്ടയാളുടെ പിതാവിന്റെ ആരോപണം. പ്രാഥമികമായി പൊലീസും സമാന നിഗമനത്തിലാണെങ്കിലും, സ്ഥിരീകരിക്കുന്നതിനായി  ഫൊറൻസിക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. പ്രതിയെ നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പൊലീസ് നൽകുന്ന വിവരം അനുസരിച്ച്, ജൂൺ 29-ന് തൻ്റെ മകൻ നടക്കാൻ പോയെന്നും രാത്രി വൈകിയും മടങ്ങിവരാത്തതിനെ തുടർന്ന് തെരച്ചിൽ ആരംഭിച്ചെന്നും പിതാവ് പരാതി നൽകി. അടുത്ത ദിവസം, കൊല്ലപ്പെട്ടയാളുടെ ഒരു സുഹൃത്ത് മകൻ പ്രതിയുടെ വീട്ടിൽ പോയിരുന്നതായി കുടുംബത്തെ അറിയിച്ചു. കുടുംബാംഗങ്ങൾ പ്രതിയുടെ വീട്ടിലെത്തിയപ്പോൾ, കുട്ടി കിടപ്പുമുറിയിൽ കിടക്കുകയായിരുന്നു. പ്രതി അരികിലായി ഇരിക്കുന്നുണ്ടായിരുന്നു. വിളിച്ചിട്ടും എഴുന്നേൽക്കാതായപ്പോൾ, ഡോക്ടറെ വിളിച്ചുവരുത്തി. തുടര്‍ന്ന് കുട്ടി മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിക്കുകയും ആയിരുന്നു.

അന്വേഷണത്തിൽ, പ്രതി കുട്ടിക്ക് കൂൾഡ്രിങ്സ് വാഗ്ദാനം ചെയ്തെന്നും അത് കുടിച്ചതിന് ശേഷം കുട്ടി ഛർദ്ദിക്കാൻ തുടങ്ങുകയും പിന്നീട് മരിക്കുകയുമായിരുന്നുവെന്നും കണ്ടെത്തി. കേസിൽ ഫൊറൻസിക് റിപ്പോർട്ട് ലഭ്യമാകാനുണ്ട്. സംഭവത്തിൽ ഇരയായ കുട്ടിയുടെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു.

പരാതി അനുസരിച്ച്, ഏകദേശം നാല് മാസം മുൻപ് കുടുംബം അറിയാതെ ഇരയായ കുട്ടിയെ പ്രതി നാഗ്പൂരിലേക്ക് കൊണ്ടുപോയിരുന്നു. മടങ്ങിയെത്തിയപ്പോൾ, ഇരയുടെ മാതാപിതാക്കൾ അവനോട് പ്രതിയുമായി ബന്ധം സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ഇര പ്രതിയെ കാണുന്നതും സംസാരിക്കുന്നതും നിർത്തി. ഇതിൽ അസ്വസ്ഥനായ പ്രതി കൊലപാതകം ആസൂത്രണം ചെയ്യുകയും ഇരയെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും വിഷം കലർത്തിയ കൂൾഡ്രിങ്സ് നൽകുകയുമായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണവുമായി മുന്നോട്ട് പോകാൻ പൊലീസ് ഫൊറൻസിക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശ്രീലേഖയെ അനുനയിപ്പിക്കാൻ വിവി രാജേഷ്, സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഓടിയെത്തിയത് വീട്ടില്‍; പ്രധാന നേതാക്കളെ സന്ദർശിക്കുന്നു എന്ന് പ്രതികരണം
ബുൾഡോസർ വിവാദം; പ്രതിസന്ധിയിലായി കർണാടക കോണ്‍ഗ്രസ് സർക്കാർ, വില നൽകേണ്ടിവരുമെന്ന് വിമർശനം