ലഗേജിൽ സാറ്റലൈറ്റ് ഫോൺ; ശ്രീനഗർ എയർപോർട്ടിൽ രണ്ട് അമേരിക്കൻ പൗരന്മാർ കസ്റ്റഡിയിൽ

Published : Apr 19, 2026, 05:34 PM IST
ലഗേജിൽ സാറ്റലൈറ്റ് ഫോൺ; ശ്രീനഗർ എയർപോർട്ടിൽ രണ്ട് അമേരിക്കൻ പൗരന്മാർ കസ്റ്റഡിയിൽ

Synopsis

കശ്മീർ പോലുള്ള അതീവ സുരക്ഷാ മേഖലകളിൽ ഇത്തരം ഉപകരണങ്ങൾക്ക് കർശന നിയന്ത്രണമുള്ളതിനാലാണ് നടപടി. ഇവരെ പൊലീസും രഹസ്യാന്വേഷണ ഏജൻസികളും ചോദ്യം ചെയ്തുവരികയാണ്.

ശ്രീനഗർ: ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് രണ്ട് അമേരിക്കൻ പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വിമാനം പുറപ്പെടുന്നതിന് മുൻപുള്ള പതിവ് പരിശോധനയ്ക്കിടെ ഇവരുടെ ലഗേജിൽ നിന്ന് ഒരു സാറ്റലൈറ്റ് ഫോൺ കണ്ടെത്തുകയായിരുന്നു. ഇന്ത്യയിൽ, പ്രത്യേകിച്ച് കശ്മീർ പോലുള്ള അതീവ സുരക്ഷാ മേഖലകളിൽ സാറ്റലൈറ്റ് ഫോണുകൾക്ക് കർശന നിയന്ത്രണമുണ്ട്. അതുകൊണ്ട് തന്നെ ഫോൺ കണ്ടെത്തിയത് ഉടനടി സുരക്ഷാ മുന്നറിയിപ്പിന് കാരണമായി. ഈ ഉപകരണം കൈവശം വെക്കാൻ മുൻകൂർ അനുമതിയുണ്ടോ എന്നറിയാൻ ഇവരെ പ്രാദേശിക പൊലീസും രഹസ്യാന്വേഷണ ഏജൻസികളും ചോദ്യം ചെയ്യുകയാണ്.

കസ്റ്റഡിയിലായവരിൽ ഒരാൾ മൊണ്ടാന സ്വദേശിയായ ജിയോഫ്രി സ്കോട്ട് ആണെന്ന് അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ ലഗേജ് പരിശോധിച്ചപ്പോഴാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഉപകരണം കണ്ടെത്തിയത്. ഇവർ കശ്മീർ താഴ്‌വരയിൽ എവിടെയൊക്കെ യാത്ര ചെയ്തു എന്നും അധികൃതർ പരിശോധിക്കുന്നുണ്ട്. നിലവിൽ ഇവർക്കെതിരെ ഔദ്യോഗികമായി കേസെടുത്തിട്ടില്ല. രേഖകളും ഫോൺ കൈവശം വെച്ചതിൻ്റെ ഉദ്ദേശ്യവും പരിശോധിച്ച ശേഷമേ തുടർനടപടികൾ ഉണ്ടാകൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇന്ത്യയിൽ സർക്കാരിൻ്റെ മുൻകൂർ അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ കൈവശം വെക്കുന്നത് നിയമവിരുദ്ധമാണ്. ഇറിഡിയം പോലെയുള്ള മോഡലുകൾക്ക് കർശന നിയമങ്ങളുണ്ട്. അനുമതിയില്ലാതെ പിടിക്കപ്പെട്ടാൽ ഇന്ത്യൻ ടെലിഗ്രാഫ് നിയമപ്രകാരവും മറ്റ് സുരക്ഷാ നിയമങ്ങൾ അനുസരിച്ചും തടവും ഉപകരണങ്ങൾ കണ്ടുകെട്ടലും ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരും. രാജ്യസുരക്ഷാ കാരണങ്ങളാൽ, പ്രത്യേകിച്ച് തന്ത്രപ്രധാനമായ മേഖലകളിൽ ഇന്ത്യ കർശനമായ ടെലികോം നിയമങ്ങളാണ് നടപ്പാക്കുന്നത്. മുൻപും വിദേശ പൗരന്മാർക്കും ഇന്ത്യക്കാർക്കുമെതിരെ സമാനമായ നടപടികൾ ഉണ്ടായിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിരുദുനഗറിലെ പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം, 18 മരണം, നിരവധി പേർക്ക് പരിക്കെന്നും റിപ്പോർട്ട്
കൊടുംക്രൂരത, പെൺമക്കൾക്കൊപ്പം ഉറങ്ങണമെന്ന് ആവശ്യപ്പെട്ടു; പുലർച്ചെ ഇരട്ടകളെ കൊലപ്പെടുത്തി അച്ഛൻ