വിവിഐപികൾക്ക് സുരക്ഷ കർശനമാക്കുന്നു,പിന്നിൽ നിന്നുളള ആക്രമണ സാധ്യത ഉളളതിനാൽ കർശന നിരീക്ഷണം വേണമെന്ന് നിർദേശം

Published : Jul 17, 2022, 09:00 AM IST
വിവിഐപികൾക്ക് സുരക്ഷ കർശനമാക്കുന്നു,പിന്നിൽ നിന്നുളള ആക്രമണ സാധ്യത ഉളളതിനാൽ കർശന നിരീക്ഷണം വേണമെന്ന് നിർദേശം

Synopsis

പിന്നിൽ നിന്നുള്ള ആക്രമണ സാധ്യത കണക്കിലെടുത്ത് കർശന നിരീക്ഷണം വേണമെന്നാണ് നിർദേശം. 

ദില്ലി : ജപ്പാൻ  മുൻ പ്രധാനമന്ത്രി(japan former prime minister) ഷിൻസോ ആബെയുടെ(shinso abey) കൊലപാതകത്തിന്‍റെ പാശ്ചാത്തലത്തിൽ  വി വി ഐ പി (vvip)സുരക്ഷ(security) കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയതായി റിപ്പോർട്ട്. പിന്നിൽ നിന്നുള്ള ആക്രമണ സാധ്യത കണക്കിലെടുത്ത് കർശന നിരീക്ഷണം വേണമെന്നാണ് നിർദേശം. 

ഇക്കഴിഞ്ഞ എട്ടാം തിയതിയാണ് ജപ്പാൻ  മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ വെടിയേറ്റ് മരിച്ചത്.  വെടിയേറ്റ ഉടനെ തന്നെ അബോധവസ്ഥയിലായ ഷിൻസെ ആബെയ്ക്ക് ഹൃദയാഘാതം ഉണ്ടായി.മരുന്നുകളോട് ശരീരം പ്രതികരിച്ചില്ല. യുദ്ധാനന്തര ജപ്പാൻ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്ന ഷിൻസോ ആബെ ആഗോളതലത്തിൽ നിര്‍ണായക സ്വാധീനമുള്ള വ്യക്തിതത്വമായിരുന്നു. ഇന്ത്യയുമായും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും സവിശേഷ സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. 

നാരാ പട്ടണത്തിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ പിന്നിലൂടെ എത്തിയ അക്രമി നാടൻ തോക്കുകൊണ്ട്ആബെയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച ഷിൻസോ ആബെയുടെ മരണം ഏഴു മണിക്കൂറിനു ശേഷമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്