പൗരത്വഭേദഗതിക്ക് എതിരായ ഹർജികൾ സുപ്രീംകോടതിയിൽ; പരിഗണിക്കുന്നത് ലീഗിന്‍റേത് ഉൾപ്പടെ 7 ഹർജികൾ

Published : Dec 18, 2019, 06:02 AM ISTUpdated : Dec 18, 2019, 07:25 AM IST
പൗരത്വഭേദഗതിക്ക് എതിരായ ഹർജികൾ  സുപ്രീംകോടതിയിൽ; പരിഗണിക്കുന്നത് ലീഗിന്‍റേത് ഉൾപ്പടെ 7 ഹർജികൾ

Synopsis

മുസ്ലിം ലീഗ് നല്കിയ ഹർജിക്ക് ഒപ്പം തൃണമൂൽ കോൺഗ്രസ് നേതാവ് മൊഹുവ മൊയിത്ര, ഓൾ ആസം സ്റ്റുഡൻറസ് യൂണിയൻ, എൻഡിഎ സഖ്യകക്ഷിയായ അസംഗണ പരിഷത്ത് എന്നിവയുടെ ഹർജികൾ

ദില്ലി: ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മുസ്ലിം ലീഗ് നല്കിയ ഹർജിയാണ് കോടതി പ്രധാനമായും പരിഗണിക്കുന്നത്. സമാനമായ മറ്റ് ആറ് ഹർജികളും ഇതിനൊപ്പം കോടതി പരിഗണിക്കും.തൃണമൂൽ കോൺഗ്രസ് നേതാവ് മൊഹുവ മൊയിത്ര, ഓൾ ആസം സ്റ്റുഡൻറസ് യൂണിയൻ, എൻഡിഎ സഖ്യകക്ഷിയായ അസംഗണ പരിഷത്ത് എന്നിവയുടെ ഹർജികൾ ഇതിൽ ഉൾപ്പെടുന്നു.

കോൺഗ്രസ്, സിപിഎം തുടങ്ങിയ പാർട്ടികൾ നല്തിയ ഹർജികൾ ലിസ്റ്റിലില്ലെങ്കിലും അഭിഭാഷകർ ഇക്കാര്യം പരാമർശിക്കും. പൗരത്വ നിയമഭേദഗതി സ്റ്റേ ചെയ്ത ശേഷം ഇക്കാര്യത്തിൽ തുടർവാദം കേൾക്കണം എന്നതാവും ആവശ്യം. തുല്യതയ്ക്കുള്ള അവകാശം ഹനിക്കുന്നതാണ് നിയമമെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഹർജികൾ മൂന്നംഗ ബഞ്ച് തന്നെ തുടർന്നും കേൾക്കണോ ഭരണഘടന ബഞ്ച് വേണോ എന്നതും തീരുമാനിക്കണം.പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തിൽ സുപ്രീം കോടതി എടുക്കുന്ന നിലപാട് പ്രധാനമാകും.

പ്രതിഷേധം മദ്രാസ് യൂണിവേഴ്സിറ്റിയിലേക്കും 

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മദ്രാസ് സർവകലാശാലയിലെ വിദ്യാർത്ഥികളുടെ അനിശ്ചിതകാല സമരം തുടരുകയാണ്. സമരത്തിന് നേതൃത്വം നൽകിയ രണ്ട് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടയക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് വിദ്യാർത്ഥികൾക്ക് പൊലീസ് ഉറപ്പ് നൽകി.

എന്നാൽ പൗരത്വ നിയമ ഭേദഗതി റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന ഉറച്ച നിലപാടിലാണ് വിദ്യാർത്ഥികൾ. തമിഴ്നാട്ടിലെ മറ്റ് സർവകലാശാലകളിലെ വിദ്യാർത്ഥികളും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് വിവിധ വിദ്യാർത്ഥി സംഘടനകളും മദ്രാസ് സർവകലാശാലയിലേക്ക് മാർച്ച് നടത്തും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സർവകലാശാല അവധി പ്രഖ്യാപിച്ചെങ്കിലും അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. സർവകലാശാല പരിസരത്ത് കനത്ത പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുഹമ്മദ് അഖ്‍ലാഖ് വധം: 'പ്രതികളെ വെറുതെ വിടാനുള്ള യുപി സർക്കാറിന്റെ നീക്കത്തിൽ ഇടപെടണം'; രാഷ്ട്രപതിക്ക് വൃന്ദാ കാരാട്ടിന്‍റെ കത്ത്
45 വയസ്സിൽ താഴെയുള്ളവരുടെ പെട്ടെന്നുള്ള മരണങ്ങൾക്ക് കാരണം കണ്ടെത്തി പഠനം, വില്ലന്‍ കൊവിഡും വാക്സിനുമല്ല!