'സിജെപി സമരത്തിൽ പങ്കെടുക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി, പാസ്‌പോർട്ട് റദ്ദാക്കും', നടക്കുന്നത് വ്യാജ പ്രചാരണമെന്ന് ഡൽഹി പോലീസ്

Published : Jul 24, 2026, 04:37 PM IST
Jantar Mantar CJP Protest

Synopsis

ജന്തർ മന്തർ സമരത്തിൽ പങ്കെടുത്തവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കുന്നുവെന്ന വാർത്ത ഡൽഹി പോലീസ് നിഷേധിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും പോലീസ് അഭ്യർത്ഥിച്ചു. അതേസമയം, നീറ്റ് വിഷയത്തിൽ നിരാഹാര സമരം നടത്തിയിരുന്ന സോനം വാങ്ചുക് കേന്ദ്രമന്ത്രിമാരുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു.

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ സമരത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ പങ്കെടുത്തവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കുന്നുവെന്ന വാർത്തകൾ തള്ളി ഡൽഹി പോലീസ്. ഇത്തരത്തിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സമരക്കാരുടെ പാസ്‌പോർട്ട് റദ്ദാക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നും ഡൽഹി പൊലീസ് എക്സിലൂടെ വ്യക്തമാക്കി. ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.

ജൂലൈ 20ന് നടന്ന പാർലമെന്റ് മാർച്ചിനിടെയുണ്ടായ അക്രമങ്ങളിൽ പങ്കെടുത്തവരെ സിസിടിവി ദൃശ്യങ്ങളും വീഡിയോകളും പരിശോധിച്ച് കണ്ടെത്തി പാസ്‌പോർട്ട് റദ്ദാക്കാൻ നടപടിയെടുക്കുമെന്നായിരുന്നു മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ ഈ വാർത്തകൾ പൂർണ്ണമായും നിഷേധിച്ച ഡൽഹി പൊലീസ് വസ്‌തുതാ പരിശോധന പുറത്തുവിടുകയായിരുന്നു. അതിനിടെ, സമരക്കാരുടെ പ്രതിനിധികളും കേന്ദ്രമന്ത്രിമാരും ഇന്ന് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയേക്കും. അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 28 മുതൽ ജന്തർ മന്തറിൽ നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന പരിസ്ഥിതി പ്രവർത്തകൻ സൊനം വാങ്ചുക് സമരം അവസാനിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ച് കേന്ദ്രമന്ത്രിമാരായ ജെപി നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരിൽ നിന്ന് ഉറപ്പുകൾ ലഭിച്ചതിനെ തുടർന്നാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്.

സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ കേസ് എടുക്കില്ലെന്നും, പരീക്ഷാ പരിഷ്കരണങ്ങളും ചോർച്ചയ്ക്കെതിരെയുള്ള നടപടികളും പാർലമെന്റിൽ ചർച്ച ചെയ്യാമെന്ന് ഉറപ്പുനൽകിയതായും ജെപി നദ്ദ അറിയിച്ചു. കൂടാതെ, നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യവും കേന്ദ്ര സർക്കാർ പരിഗണിക്കുന്നുണ്ട്. തുടർന്ന് മന്ത്രിമാർ വാങ്ചുക്കിന് സൂപ്പ് നൽകി നിരാഹാരം അവസാനിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പ്രധാൻ രാജിവെച്ചില്ലെങ്കിൽ അടുത്ത ഉന്നം പ്രധാനമന്ത്രി'; മോദിക്ക് കസേര നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി രാഹുൽ ​ഗാന്ധി
'പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം ഇല്ലെങ്കിലും കുറ്റം'; പ്രതിപക്ഷത്തിന് പറയാനുള്ളത് സഭയിൽ പറയണമെന്ന് കേന്ദ്രമന്ത്രി