'പട്ടിണി ഒളിപ്പിക്കൂ'; ട്രംപിനെ വരവേല്‍ക്കാന്‍ മതില്‍ കെട്ടുന്നതില്‍ മോദിയെ കടന്നാക്രമിച്ച് ശിവസേന

Published : Feb 17, 2020, 03:37 PM IST
'പട്ടിണി ഒളിപ്പിക്കൂ';  ട്രംപിനെ വരവേല്‍ക്കാന്‍ മതില്‍ കെട്ടുന്നതില്‍ മോദിയെ കടന്നാക്രമിച്ച് ശിവസേന

Synopsis

കേന്ദ്രസര്‍ക്കാര്‍ പട്ടിണി ഒളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ശിവസേന ആരോപിച്ചത്. ശിവസേനയുടെ മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലാണ് കടുത്തഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

മുംബൈ: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ അഹമ്മദാബാദിലെ ചേരി മതില്‍ കെട്ടി മറയ്ക്കുന്നതിനെതിരെ ശിവസേന രംഗത്ത്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുകയാണ് ശിവസേന. കേന്ദ്രസര്‍ക്കാര്‍ പട്ടിണി ഒളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ശിവസേന ആരോപിച്ചത്. ശിവസേനയുടെ മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലാണ് കടുത്തഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പരാമര്‍ശിച്ച ലേഖനത്തില്‍, ദാരിദ്ര്യം തുടച്ചുനീക്കണമെന്ന മുദ്രാവാക്യം മുമ്പ് വിമര്‍ശന വിധേയമായിട്ടുണ്ട്, എന്നാല്‍ ഇപ്പോള്‍ പട്ടിണി ഒളിപ്പിക്കൂ എന്നതാണ് പുതിയ അജണ്ട. ഗുജറാത്ത് സന്ദര്‍ശിക്കുന്ന ട്രംപിനായി സംസ്ഥാനത്ത് നടക്കുന്ന ഒരുക്കങ്ങളെയും ശിവസേന വിമര്‍ശിച്ചു. അടിമത്ത മനോഭാവമാണ് ഇതിന് പിന്നിലെന്നും ലേഖനത്തില്‍ ആരോപിക്കുന്നു. 

''ട്രംപിന്‍റെ സന്ദര്‍ശനം വെറും മൂന്ന് മണിക്കൂറിലേക്കാണ്. പക്ഷേ രാജ്യത്തിന്‍റെ 100 കോടി രൂപയാണ് ഇതിനായി ചെലഴിക്കുന്നത്. ഇതില്‍ അഹമ്മദാബാദില്‍ 17 റോഡുകള്‍ നിര്‍മ്മിക്കുന്നതും റോഡിന്‍റെ വശങ്ങളില്‍ മതിലുകള്‍ നിര്‍മ്മിക്കുന്നതു ഉള്‍പ്പെടും. ട്രംപിന‍്‍റെ ഇന്ത്യാ സന്ദര്‍ശനം ദാരിദ്ര്യം ഇല്ലാതാക്കാനോ രൂപയുടെ മൂല്യം ഉയര്‍ത്താനോ സഹായിക്കില്ലെന്നും ലേഖനം ഓര്‍മ്മപ്പെടുത്തുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നേപ്പാൾ ദുരന്തത്തിൽ കാണാതായ ഇന്ത്യാക്കാരുടെ എണ്ണം 250ലധികം; തമിഴ്നാട്ടിൽ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല
'നേപ്പാളിൽ നിന്ന് വരുന്ന വാർത്തകൾ ഹൃദയഭേദകം, കാണാതായ ഇന്ത്യാക്കാരെ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണം; കേന്ദ്രത്തോട് രാഹുലും പ്രിയങ്കയും