
മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് ശിവസേന സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നത് വൈകുന്നു. സര്‍ക്കാര്‍ രൂപീകരിക്കാൻ മൂന്ന് ദിവസത്തെ സമയം അനുവദിക്കാത്ത ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ശിവസേന നൽകിയ ഹര്‍ജി ഇന്നലെ ചീഫ് ജസ്റ്റിസിന്‍റെ പരിഗണനക്ക് വിടാൻ സുപ്രീംകോടതി രജിസ്ട്രി വിസമ്മതിച്ചിരുന്നു. ഹര്‍ജിയിൽ പിഴവ് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഇത്. രാഷ്ട്രപതി ഭരണം നിലവിൽ വന്ന സാഹചര്യത്തിൽ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയുടെ പ്രസക്തി ഇല്ലാതായി. ഈ സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം ചോദ്യം ചെയ്തുള്ള പുതിയ ഹര്‍ജി ശിവസേന ഇന്ന് നൽകുമെന്നായിരുന്നു വിവരം. എന്നാല്‍ രാഷ്ട്രപതി ഭരണത്തിന് എതിരെ ശിവസേന ഇതുവരെ സുപ്രീംകോടതിയെ സമീപിച്ചിട്ടില്ല.
അതേസമയം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിയില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ശിവസേന നടത്തിയിരിക്കുന്നത്. മുഖപത്രമായ സാമ്‍നയിലൂടെയാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിക്കെതിരെ ശിവസേന ആഞ്ഞടിച്ചത്. ഗവർണർ സ്വതന്ത്രമായല്ല പ്രവർത്തിക്കുന്നതെന്നും രാഷ്ട്രപതി ഭരണം കുതിരക്കച്ചവടത്തിന് വഴിവെക്കുമെന്നുമാണ് ശിവസേനയുടെ വിമര്‍ശനം. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലായെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള സാധ്യതകൾ തേടുകയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പാർട്ടികൾ. സ്ഥിരതയുള്ള സർക്കാരിനായി ഏതറ്റം വരെ പോവുമെന്നും ബിജെപി നേതാക്കൾ ഇന്നലെ പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam