
കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മരിച്ചു കിടക്കുന്നത് കാണിച്ചു തരുന്നയാൾക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് കത്ത്. അരാംബാഗിലെ തൃണമൂൽ കോൺഗ്രസ് എംപി അപരുപ പോഡറിനാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്. ഇതോടെ അപരുപ ശ്രീരാംപുർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കത്തിൽ മമതയുടെ മോർഫ് ചെയ്ത ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.
രജ്വീർ കില്ല എന്നയാളുടെ പേരിലാണ് കത്ത് എഴുതിയിരിക്കുന്നത്. ഫോൺ നമ്പറും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കത്തിലെ ഫോൺ നന്പർ രാജ്വീർ കില്ല എന്ന പേരിൽ തന്നെയുള്ള ബിന്ധാനഗർ സ്വദേശിയുടേതാണ്. തന്റെ പേരും ഫോൺ നമ്പറും വ്യാജ കത്തെഴുതാൻ ഉപയോഗിച്ചെന്ന് കാണിച്ച് ഇയാളും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതിനിടെ ബി.ജെ.പി എം.പി സൗമിത്ര ഖാന് ഇന്നലെ മമതാ ബാനര്‍ജിയെ പിശാചെന്ന് വിളിച്ചിരുന്നു. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മില്‍ തല്ലിക്കാനാണ് മമതയുടെ ശ്രമിക്കുന്നതെന്നും സൗമിത്ര ആരോപിച്ചു. ഇതിന് പിന്നാലെയാണ് മമതയെ പിശാചായി ചിത്രീകരിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചത്.
മമതാ ബാനര്‍ജി ഒരു പിശാചായി മാറിയിരിക്കുന്നു. അവര്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ രക്തം കുടിക്കാന്‍ തയ്യാറായിരിക്കുകയാണ്. അവരും പാര്‍ട്ടിയും അവരുടെ പാര്‍ട്ടിയും ആളുകളോട് ഹിന്ദു മുസ്ലീം സ്വത്വത്തിന്റെ പേരില്‍ പരസ്പരം പോരടിക്കാനാണ് അവശ്യപ്പെടുന്നതെന്നും സൗമിത്ര പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam