പാൽ നേർപ്പിക്കാനൊഴിച്ച വെള്ളം ജീവനെടുത്തു; 10 വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമനയെ നഷ്ടപ്പെട്ട വേദനയിൽ ഇൻഡോറിലെ ദമ്പതികൾ

Published : Jan 02, 2026, 09:29 PM IST
Child Death

Synopsis

മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച കുഞ്ഞിന്റെ മരണത്തിൽ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം കുടുംബം നിരസിച്ചു. പ്രതിഷേധം ഉയർന്നതോടെ സർക്കാർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് മരിച്ചവരിൽ ആറ് മാസം പ്രായമായ കുഞ്ഞും. ദുരന്തത്തിൽ മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ ഇരയാണ് അവ്യാൻ സാഹു. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം നിരസിച്ച കുടുംബം ആ തുകയ്ക്ക് മരിച്ച കുഞ്ഞിനെ തിരികെ കൊണ്ടുവരാൻ കഴിയുമോയെന്ന് ചോദിച്ചു. നഷ്ടപ്പെട്ട കുഞ്ഞിനേക്കാൾ വില പണത്തിനില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

ഭാഗീരഥ്പുരയിലെ മറാത്തി മൊഹല്ല സ്വദേശികളായ ദമ്പതികൾക്ക് പത്ത് വർഷത്തോളം കാത്തിരുന്നാണ് അവ്യാൻ സാഹു ജനിച്ചത്. കുഞ്ഞിനെ കിട്ടാനായി വിളിക്കാത്ത ദൈവങ്ങളില്ലെന്നാണ് മുത്തശി കൃഷ്ണ സാഹു പറയുന്നത്. അമ്മയ്ക്ക് മുലപ്പാൽ ഇല്ലാത്തതിനാൽ പാക്ക് ചെയ്ത പാൽ നേർപ്പിച്ചാണ് കുഞ്ഞിന് കൊടുത്തിരുന്നത്. പാലിൽ കലർത്തിയ വെള്ളമാണ് കുഞ്ഞിൻ്റെ ജീവനെടുത്തതെന്നും കുടുംബം ആരോപിക്കുന്നു.

സംഭവത്തിൽ സംസ്ഥാന സർക്കാരും ഇൻഡോർ കോർപ്പറേഷനും പ്രതിരോധത്തിലാണ്. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമാ ഭാരതി സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനമുയര്‍ത്തി. ഉന്നതയോഗം വിളിച്ച മുഖ്യമന്ത്രി മോഹൻ യാദവ് മുനസിപ്പിൽ കോർപ്പറേഷനിലെയും ജലവകുപ്പിലെയും ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ഉത്തരവിട്ടു. കുടിവെള്ളത്തിൽ ആസിഡിന്റെ അംശവും, ദുർഗന്ധവും അനുഭവപ്പെടുന്നതായി നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നെങ്കിലും അത് അവഗണിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് വിമർശനം. ഡബിൾ എഞ്ചിൻ സർക്കാരാണ് ദുരന്തിന് ഉത്തരവാദികളെന്ന് രാഹുൽ ഗാന്ധിയും കുറ്റപ്പെടുത്തി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്രൂരമായ റാഗിംഗിന് ഇരയായി മാസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ 19കാരി മരണത്തിന് കീഴടങ്ങി; അധ്യാപകനെതിരെ അടക്കം പരാതി
വിവാഹിതയായ 25 കാരി 44 കാരനായ കാമുകനെ ന്യൂഇയർ ആഘോഷിക്കാൻ വീട്ടിലേക്ക് വിളിച്ചു, സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിച്ചു