
ദില്ലി: ബിജെപി മുതിര്‍ന്ന നേതാവും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായിരുന്ന വസുന്ധര രാജെയുടെ മകന്‍ ദുഷ്യന്ത് സിംഗ് ഉത്തര്‍പ്രദേശ് കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്‍റെ പാര്‍ട്ടിയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ലണ്ടനില്‍ നിന്ന് തിരികെയെത്തിയ താരം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍ട്ടി നടത്തിയിരുന്നു.
ഈ പാര്‍ട്ടിയില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തതായാണ് വിവരം. ദുഷ്യന്ത് സിംഗ് സ്വയം ക്വാറന്‍ന്‍റൈനില്‍ തുടരുകയാണ്. രാജസ്ഥാനില്‍ നിന്നുള്ള എംപി കൂടിയായ ദുഷ്യന്ത് സിംഗ് വ്യാഴാഴ്ച പാര്‍ലമെന്‍റില്‍ എത്തിയിരുന്നു. സുരന്ദ്ര നഗര്‍ നിഷികാന്ത്, മനോജ് തിവാരി എന്നിവര്‍ക്കൊപ്പമാണ് ദുഷ്യന്ത് സിംഗ് പാര്‍ലമെന്‍റിലെ സെന്‍റര്‍ ഹാളില്‍ ഇരുന്നത്.
ഇന്നാണ് ലക്നൌവ്വിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ കനിക കപൂര്‍ കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. കുറച്ച് നാളുകളായി ലണ്ടനിലായിരുന്ന കനിക കപൂര്‍ മാര്‍ച്ച് 15നാണ് ലക്നൌവ്വില്‍ തിരിച്ചെത്തിയത്. തിരിച്ചെത്തിയ ഉടന്‍ തന്നെയായിരുന്നു കനികയുടെ ആഡംബര പാര്‍ട്ടി നടന്നത്.
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടക്കം നിരവധിപ്പേരാണ് കനിക കപൂര്‍ നല്‍കിയ ആഡംബര വിരുന്നില്‍ പങ്കെടുത്തത്. ലണ്ടനിൽ പോയ വിവരം കനിക മറച്ചുവെച്ചെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam