
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കാനുള്ള ചർച്ചകളുടെ ഭാഗമാകാൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വിസമ്മതിച്ചു. പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്തെങ്കിലും മേഖല തിരിച്ചുള്ള വിശാല ചർച്ചയിൽ നിന്ന് ഇരുവരും വിട്ടുനിന്നു.
രാഹുല്‍ ഗാന്ധി രാജിവച്ചതിനെത്തുടര്‍ന്നുണ്ടായ നേതൃത്വ പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് ഇന്ന് പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നത്. പാര്‍ട്ടി ഇടക്കാല അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രിയങ്കാ ഗാന്ധി മാത്രമാണ് നെഹ്റു കുടുംബത്തിൽ നിന്ന് പ്രവര്‍ത്തക സമിതി യോഗത്തിലെ ചർച്ചകളിൽ പങ്കെടുക്കുന്നത്. കേരളം, തമിഴ്നാട്, പുതുച്ചേരി തുടങ്ങിയ ദക്ഷിണമേഖലയിലെ നേതാക്കളുമായി ചർച്ച നടത്താനുള്ള ചുമതല മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനാണ്.
ഇടക്കാല അധ്യക്ഷ സ്ഥാനത്തേക്ക് മുകുൾ വാസ്നിക്കിനാണ് ചർച്ചകളിൽ മുൻതൂക്കം. മല്ലികാർജുൻ ഖാർഗെയുടെ പേരും പരിഗണനയിൽ ഉണ്ട്. കെ സി വേണുഗോപാൽ വർക്കിങ് പ്രസിഡന്‍റായേക്കുമെന്നും സൂചനയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam